സാവോപോളോ: പത്തുപേരുമായി കൡച്ചിട്ടും കൊറിയയെ കീഴടക്കി ബെല്‍ജിയം ഗ്രൂപ്പ് എച്ചില് നിന്ന് ചാമ്പ്യന്മാരായി പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബല്‍ജിയം വിജയം സ്വന്തമാക്കിയത്. മറ്റൊരു മത്സരത്തില്‍ റഷ്യയെ 1-1ന് സമനിലയില്‍ തളച്ച് അള്‍ജീരിയയും അവസാന 16-ല്‍ ഇടംപിടിച്ചു. ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായാണ് അള്‍ജീരിയ ലോകകപ്പിന്റെ ആദ്യ റൗണ്ട് പിന്നിടുന്നത്. സാവോപോളയില്‍ നടന്ന കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ ബെല്‍ജിയം യാന്‍ വെര്ട്ടാംഗിന്റെ ഗോളിലൂടെയാണ് കൊറിയയെ പരാജയപ്പെടുത്തിയത്. 45-ാം മിനുട്ടില്‍ സ്റ്റിവന് ഡിഫോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിട്ടും പത്ത് പേരുമായി കൊറിയയെ ബെല്‍ജിയം നന്നായി നേരിട്ടു. കൊറിയയുടെ കിം ഷിന് വൂക്കിനെ ഫൗള്‍ ചെയ്തതിനാണ് സ്റ്റീവന്‍ ഡിഫോക്ക് റെഡ് കാര്‍ഡ് ലഭിച്ചത്. ആദ്യ പകുതിയില്‍ ഗോളരഹിത സമനിലയായിരുന്നെങ്കിലും രണ്ടാം പകുതിയില്‍ ബെല്‍ജിയം ഉണര്‍ന്ന് കളിച്ചു. 78-ാം മിനിറ്റിലാണ് ബെല്‍ജിയത്തിന്റെ വിജയ ഗോള്‍ പിറന്നത്.
ക്യൂരിറ്റിബയില് നടന്ന മത്സരത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ചിന്തിക്കാന്‍ കഴിയാതെയാണ് റഷ്യയിറങ്ങിയത്. ആദ്യ പകുതിയില്‍ അള്‍ജീരിയക്ക് മേല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്താനും അവര്‍ക്കായി. കളി തുടങ്ങി ആറാം മിനിറ്റില്‍ റഷ്യ മുന്നിലെത്തി. ഡിമിത്രി കോമ്പറോവിന്റെ മനോഹരമായ ക്രോസ് അലക്സാണ്ടര്‍ കോക്കോറിന് തകര്‍പ്പനൊരു ഹെഡറിലൂടെ ഗോളാക്കി. പിന്നീട് പൊരുതി കളിച്ച അള്ജീരയക്കെതിരെ റഷ്യ പരുക്കന്‍ കളി പുറത്തെടുത്തപ്പോള്‍ റഫറിക്ക് നിരവധി തവണ കാര്‍ഡ് പുറത്തെടുക്കേണ്ടി വന്നു. രണ്ടാം പകുതിയില്‍ റഷ്യയുടെ അക്രമണങ്ങളെയെല്ലാം തടകെട്ടി പ്രതിരോധിക്കാനും അള്‍ജീരിയന്‍ പ്രതിരോധത്തിനായി. റഷ്യന്‍ പ്രതിരോധത്തെ നിരവധി തവണ കീറിമുറിച്ച് ഷോട്ടുകളുതിര്‍ത്ത അള്‍ജീരിയന്‍ സ്െ്രെടക്കര്‍ ഇസ്ലാം സ്ലിമാനിയുട വകയായിരുന്നു അള്‍ജീരയയുടെ സമനില ഗോള്‍. 60-ാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ കിക്കില്‍ നിന്നായിരുന്നു സ്ലിമാനി മനോഹരമായ ഹെഡ്ഡറിലൂടെയാണ് അള്‍ജീരിയ സമനില ഗോളും പ്രീ ക്വാര്‍ട്ടര്‍ ബര്‍ത്തും ഉറപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: