കൊല്‍ക്കത്ത: സിപിഎമ്മിലെ വനിതാ പ്രവര്‍ത്തകരെ മാനഭംഗം ചെയ്യാന്‍ ആഹ്വാനം ചെയ്ത തൃണമൂല്‍ കോണ്‍ഗ്രസ് എം.പി തപസ് പാലിനു വേണ്ടി ഭാര്യ നന്ദിനി പാല് മാപ്പു ചോദിച്ചു. തപസ് പാല് ഇത്തരമൊരു പരാമര്‍ശം നടത്തരുതായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഒരു പ്രസംഗത്തിനിടെ പാര്‍ട്ടി അണികളോടായിരുന്നു തപസ് പാല് വിവാദ പരാമര്‍ശം നടത്തിയത്.
തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തരെ ആക്രമിച്ചാല്‍ സിപിഎമ്മിന്റെ വനിതാ അണികളെ ബലാത്സംഗം ചെയ്ത് കൊല്ലാന്‍ പ്രവര്‍ത്തരോട് ആവശ്യപ്പെടുമെന്നാണ് തപസ് പാല് പറഞ്ഞത്.എംപിയുടെ പ്രസംഗം ഒരു സ്വകാര്യ ചാനലാണ് പുറത്തുവിട്ടതോടെയാണ് വിവാദമായത്. ഭര്‍ത്താവിന്റെ പരാമര്‍ശത്തില്‍ ഞാന്‍ മാപ്പു ചോദിക്കുന്നു. എന്താണോ അദ്ദേഹം പറഞ്ഞത് അത് ദു:ഖകരമായ കാര്യമാണ്. കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അത്തരമൊരു പരാമര്‍ശം അദ്ദേഹം നടത്തിയത് – ടി.വി നടി കൂടിയായ നന്ദിനി പറഞ്ഞു.
ബംഗാളിലെ ജനപ്രിയ നടന് കൂടിയാണ് തപസ് പാല്. പശ്ചിമബംഗാളിലെ കൃഷ്ണനഗര്‍ മണ്ഡലത്തെയാണ് തപസ് പാല് ലോക്സഭയില്‍ പ്രതിനിധീകരിക്കുന്നത്. തപസ് പാലിന്റെ പ്രസ്താവനയ്ക്കെതിരെ ദേശീയ വനിതാ കമ്മീഷനെ സമീപിക്കുമെന്ന് സിപിഎം നേതാവ് മാലിനി ഭട്ടാചാര്യ പറഞ്ഞു. പാര്‍ലമെന്റ് ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെടണമെന്നും അവര്‍ ആവശ്യപ്പെട്ടു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇതേക്കുറിച്ച് പ്രതികരിക്കണമെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് ആവശ്യപ്പെട്ടു.
പ്രസ്താവനയോട് അനുകൂലിക്കുന്നില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയെന്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: