ടോക്യോ: ജപ്പാന്റെ വടക്കന്‍ തീരത്ത് ഫുക്കുഷിമ ആണവ നിലയത്തിനു സമീപം ഭൂചലനം. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റതൊഴിച്ചാല്‍ മറ്റു നാശനഷ്ടങ്ങളൊന്നും ഉണ്ടായതായി റിപ്പോര്‍ട്ടില്ല. റിക്ടര്‍ സകെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് വടക്കന്‍ തീരമേഖലയിലെ മിയാഗിയിലുള്ള ഇഷിനോമാക്കിയില് 20 സെന്റീമീറ്റര്‍ ഉയരത്തില്‍ ചെറുസുനാമിയുണ്ടായി.
ഫുക്കുഷിമ ആണവ നിലയത്തിന് പ്രശ്നങ്ങളില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഫുക്കുഷിമ ആണവ നിലയത്തിന് സമീപത്തെ സമുദ്രാന്തര്‍ഭാഗത്തു പത്ത് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
2011 ലുണ്ടായ ഭൂചലനത്തില്‍ ഈ മേഖലയില്‍ 19,000 പേര് മരണപ്പെടുകയും എട്ടോളം പട്ടണങ്ങള്‍ തകരുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: