സ്വന്തം ലേഖകന്‍
ചങ്ങനാശേരി: ആതുരദാസ് സ്വാമിയുടെ പൂര്‍ണകായ പ്രതിമ അനാച്ഛാദനം ചെയ്തു. സ്വാമിയുടെ ജന്മശതാബ്ദിക്ക് സമാപനം കുറിക്കുന്ന 101-ാം ജയന്തി ആഘോഷത്തോടനുബന്ധിച്ചാണ് കുറിച്ചി ആതുരാശ്രമത്തിലെ ജന്മശതാബ്ദി സ്മാരക സ്മൃതി മണ്ഡപത്തില്‍ ആതുരദാസ് സ്വാമിയുടെ പൂര്‍ണകായ പ്രതിമ സ്ഥാപിച്ചത്. ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. പുത്തന്‍കുരിശ് ഭക്താനന്ദാശ്രമത്തില് നിന്നും കഴിഞ്ഞ 11-ാം തീയതിയാണ് ആഘോഷപൂര്‍വ്വം പ്രതിമ കൊണ്ടുവന്നത്.
ഒരു സന്യാസവര്യന് എന്ന നിലയില്‍ ആദ്ധ്യാത്മികരംഗത്ത് ഉന്നതമായ മാതൃക ഉയര്‍ത്തിപിടിച്ചപ്പോള്‍ തന്നെ മറ്റ് രംഗങ്ങളിലും സാമിജി തുല്യമായ പങ്ക് വഹിച്ചിരുന്നെന്ന് പ്രതിമ അനാച്ഛാദന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും സ്വാമിജി നല്കിയ സംഭാവനയുടെ ഉദാഹരണമാണ് കുറിച്ചി ഹോമിയോ മെഡിക്കല്‍ കോളേജ്. സര്‍ക്കാര്‍ പോലും ആലോചിക്കുന്നതിന് മുന്‍പ് മെഡിക്കല്‍ കോളേജ് സഥാപിച്ച് വിജയകരമായി നടത്താന്‍ സ്വാമിജിയ്ക്ക് കഴിഞ്ഞു. സാമൂഹികരംഗത്ത് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലുകള്‍ സ്ഥാപിച്ചത് ശ്രദ്ധേയമായ ചുവടുവയ്പ്പായിരുന്നു. നിസ്വാര്‍ത്ഥ സേവനത്തിന്റെയും ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെയും പ്രതീകമായിരുന്നു സ്വാമിജി അദ്ദേഹം പറഞ്ഞു.
പ്രതിമയുടെ ശില്പി സുനില്‍ തിരുവാണിയൂരിന് അദ്ദേഹം ഉപഹാരം നല്കി. ആതുരാശ്രമത്തിന്റെ കീഴിലുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥിനികളായ കുറിച്ചി ഹോമിയോ മെഡിക്കല്‍ കോളേജിലെ രാധു രാധാകൃഷ്ണന്, വൈക്കം നാനാടം ആതുരാശ്രമം ഇംഗഌഷ് മീഡിയം സ്കൂളിലെ അമിതാ ഗോപാലകൃഷ്ണന് എന്നിവര്‍ക്ക് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉപഹാരങ്ങള്‍ നല്കി. പന്തളം കമലാ കൃഷ്ണ രചനയും സംഗീതവും ആലാപനവും നിര്‍വ്വഹിച്ച ആതുരാഞ്ജലികള് എന്ന സിഡിയുടെ പ്രകാശനവും മന്ത്രി നിര്‍വ്വഹിച്ചു.
ആതുരസേവാ സംഘം പ്രസിഡന്റ് പി. ഗോപാലകൃഷ്ണന്‍നായര്‍ അദ്ധ്യക്ഷനായിരുന്നു. കൊടിക്കുന്നില്‍ സുരേഷ് എംപി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം.പി. ഗോവിന്ദന്‍നായര്‍, സ്വാമി ധര്‍മ്മചൈതന്യ, അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് അഡ്വ. ടി.എന്‍. ഉപേന്ദ്രനാഥക്കുറുപ്പ്, ശൈലജാസോമന്, ബിജുതോമസ്, ജോണിജോസഫ്, കെ.ജി. രാജ്മോഹന്‍, ഡോ. ബി. വേണുഗോപാല്‍, ഡോ. ഇ.കെ. വിജയകുമാര്‍, ഡോ. പി.ജി. കൃഷ്ണപിള്ള എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: