519. ഹവ്യഭൂക്ഃ – ഹാവ്യം ഭുജിക്കുന്നവന്. യാഗാഗ്നിയില്‍ ഹോമിക്കപ്പെടുന്ന ദ്രവ്യങ്ങളെ പൊതുവേ ഹവ്യം എന്നുപറയും. പ്രതേ്യകിച്ച് ഗുരുക്കുനെയും അതുചേര്ന്ന ഭക്ഷ്യവസ്തുക്കളു യാഗാഗ്നി അവയെ സ്വീകരിച്ച് ദേവന്മാര്ക്ക് എത്തിച്ചുകൊടുക്കുന്നതായി സങ്കല്പം. ദേവന്മാര്‍ക്കുവേണ്ടി ഹവിസ് ഏറ്റുവാങ്ങുന്നതിനാല്‍ അഗ്നിയെ ഹവ്യഭൂക് എന്നുപറയും. ഹവിര്‍ഭാഗം സ്വീകരിക്കുന്ന ദേവന്മാരും ഹവ്യഭുക്കുകളാണ്. ഏതുദേവനെ ഉദ്ദേശിച്ച് ഹവിസ്സര്പ്പിച്ചാലും അതു സ്വീകരിക്കുന്നത് സര്വദേവസ്വരൂപനായ ഗുരുവായൂരപ്പനാണ്. ഭഗവാനര്പ്പിക്കുന്ന ഏതൊരു ദ്രവ്യത്തെയും ഹവ്യമായി സങ്കല്പിക്കാം. ഭഗവാന് അര്പ്പിച്ചുകഴിയുന്നതോടെ ഹവ്യം ഭഗവാനായിത്തീരുന്നു.
”അഹം ക്രതുരഹം യജ്ഞഃ സ്വധാഹമഹമൗഷധം
മന്ത്രാള ഹമഹമേവാജ്യമഹമഗ്നിരഹം ഹുതം”
(ക്രതുവും യജ്ഞവും ഞാനാണ്. സ്വധയും ഔഷധവും മന്ത്രവും ആജ്യവും അഗ്നിയും ഹൂതവും ഞാന്‍ തന്നെ. ഭഗവദ്ഗീത 9-16) എന്നു ഭഗവാന് തന്നെ അരുളിചെയ്യുന്നു.
‘ഭുക്’ എന്ന പദത്തിന് പാലിക്കുന്നവന് എന്നും അര്‍ത്ഥമുണ്ട്. ഈ അര്‍ത്ഥത്തില്‍ യാഗങ്ങളെ പാലിക്കുന്നവന് എന്നും വ്യാഖ്യാനിക്കാം.
520. ഹവ്യഃ – ഹവിസ്സായി വര്ത്തിക്കുന്നവന്. യാഗവും യാഗാഗ്നിയും ഹവിസ്സും ഹവിസ്സു സ്വീകരിക്കുന്ന ദേവനും എല്ലാം ഗുരുവായൂരപ്പന് തന്നെയാണ്. മുന്‍നാമത്തിന്റെ വ്യാഖ്യാനത്തില്‍ ചേര്‍ത്ത ഭഗവദ്ഗീതാശ്ലോകം ഓര്‍ക്കുക.
521. ഹിതാഹിതവിഭാവകഃ – ഹിതമേത് അഹിതമേത് എന്നു വെളിവാക്കിത്തരുന്നവന്. ഭഗവാന് എല്ലാ ജീവികളുടെയും ഹൃദയത്തില്‍ സ്ഥിതിചെയ്യുന്നു. ഓരോ കര്‍മ്മം ചെയ്യാന്‍ തുടങ്ങുമ്പോഴും ഇതു തെറ്റ്, ഇതു ശരി, ഇതു ധര്‍മ്മം, ഇത് അധര്‍മ്മം എന്ന് അന്തര്യാമിയായ ഭഗവാന് നമ്മെ അറിയിച്ചുകൊണ്ടേയിരിക്കും. ഭഗവാന് നല്കുന്ന ഹിതാഹിത നിര്‍ദ്ദേശത്തെ അവഗണിക്കുന്നവരുടെയുള്ളില് ഭഗവാന് ക്രമമായി നിശ്ശബ്ദനാകും. എല്ലാ പ്രവൃത്തികളും ഭഗവാനു ചെയ്യുന്ന സേവയായി കരുതി പ്രവര്‍ത്തിക്കുന്നവരുടെ എല്ലാ ചുമതലകളും ഭഗവാന് ഏറ്റെടുക്കും. അവര്‍ക്ക് അഹിതമായ ഒന്നുംതന്നെ സംഭവിക്കുകയില്ല. ഭഗവാന് തന്നെ ഇക്കാര്യം അരുളിചെയ്തിട്ടുണ്ട്.
”അനന്യാശ്ചിന്തയന്തോമാം യേ ജനാഃപര്യുപാസതേ
തേഷാം നിത്യാഭിയുക്താനാം യോഗക്ഷേമം വഹാമ്യഹം”
(അനന്യചിത്തരായി എന്നെ ഉപാസിക്കുന്ന നിത്യാഭിക്തരുടെ യോഗക്ഷേമത്തെ ഞാന്‍ വഹിക്കുന്നു. ഭഗവദ്ഗീത 9.22) അന്തര്യാമിയായ ഭഗവാന്റെ ഹിതാഹിതനിര്ദ്ദേശങ്ങള് തിരിച്ചറിഞ്ഞനുസരിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠമായ ഉപാസന)
522. വ്യോമഃ – വ്യോമമായി രൂപം പൂണ്ടവന്. സര്‍വവ്യാപിയായ ആകാശത്തിന്റെയും അന്തരീക്ഷത്തിന്റെയും രൂപത്തില്‍ എല്ലാത്തിനെയും ഉള്ക്കൊള്ളുന്നവന്, വ്യാപനശീലനായ മഹാവിഷ്ണു. പ്രപഞ്ചാധാരമായ പഞ്ചഭൂതങ്ങളില്‍ പ്രധാനപ്പെട്ടതും മറ്റു നാലു ഭൂതങ്ങള്‍ക്കും ആശ്രയയുമായതുമാണ് വ്യോമം. ആ വ്യോമമായി രൂപം പൂണ്ടതിനാല്‍ വ്യോമന് എന്നു ഭഗവാനു നാമം.
വ്യോമശബ്ദത്തിനു ജലം എന്നും അര്‍ത്ഥമുണ്ട്. ഈ പക്ഷത്തില്‍ ജീവികള്‍ക്കെല്ലാം ജീവനമായ ജലമായി രൂപം ധരിച്ചവന് എന്നും വ്യാഖ്യാനം.
523. വ്യാപനശീലംഃ – മുന്‍നാമത്തിന്റെ ആശയം വ്യക്തമാക്കുന്ന നാമം. വിഷ്ണു വ്യാപനശീലനാണ്. ”ബ്രഹ്മാണ്ഡകോടികളായി വ്യാപിക്കുകയും അവയിലെല്ലാം പ്രവേശിച്ച് നിറഞ്ഞുനില്ക്കുകയും ചെയ്യുന്ന പരമചൈതന്യം” എന്നു വിഷ്ണു ശബ്ദത്തെ ആചാര്യന്മാര് നിര്‍വചിക്കുന്നു. അനേകമനേകം ലോകങ്ങളായും ആ ലോകങ്ങളിലുള്ള വസ്തുക്കളും ജീവികളുമായും വസ്തുക്കളിലും ജീവികളിലും വ്യാപാരമായും ചിന്തയായും സ്ഥിതിയായും വ്യാപിക്കുന്ന ഗുരുവായൂരപ്പനെ പ്രണമിക്കം.
..തുടരും
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: