ന്യൂദല്‍ഹി: എയര്‍സെല്‍ -മാക്സിസ് കേസില്‍ മുന്‍ കേന്ദ്ര ടെലികോം മന്ത്രി ദയാനിധിമാരന് സഹോദരന് കലാനിധി മാരന് എന്നിവര്‍ക്കെതിരെ കുറ്റം ചുമത്താന്‍ തെളിവുകളുണ്ടെന്ന് അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം. ഇരുവരേയും ചോദ്യം ചെയ്യാന്‍ ആവശ്യമായ തെളിവുകളുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹാത്ഗി സിബിഐയ്ക്ക് നിയമോപദേശം നല്കി.
മാരന് സഹോദരന്മാരെ അറസ്റ്റ് ചെയ്യുന്നതിനാവശ്യമായ തെളിവുകളില്ലെന്ന് സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ പ്രസ്താവനയെ തള്ളിക്കളഞ്ഞാണ് അറ്റോര്‍ണി ജനറല്‍ സിബിഐയ്ക്ക് നിയമോപദേശം നല്‍കിയിരിക്കുന്നത്.
എയര്‍സെല്‍ ഉടമസ്ഥനായ ശിവശങ്കരനു മേല്‍, കമ്പനിയുടെ മുഴുവന്‍ ഓഹരിയും മലേഷ്യന്‍ ബിസിനസുകാരന് ടി.അനന്തകൃഷ്ണനു വിറ്റഴിക്കാന്‍ മാരന് സഹോദരന്മാര് സമ്മര്‍ദ്ദം ചെലുത്തിയെന്നും ഇതിനു ഗൂഡാലോചന നടത്തിയെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു. കുറ്റകരമായ ഗൂഡാലോചനയാണെന്നും ഇതിനു തെളിവുകളുണ്ടെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്ഗി നിയമോപദേശം നല്‍കിയിട്ടുണ്ട്. മാരന് സഹോദരന്മാര് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം മലേഷ്യന്‍ ബിസിനസുകാരനുമായി നടന്ന കരാറായിരുന്നു ഇതെന്നും കരാര്‍ നടത്താന്‍ മാരന് സഹോദരന്മാര് സമ്മര്‍ദ്ദം ചെലുത്തുക മാത്രമാണ് ചെയ്യതെന്നുമാണ് സിബിഐയുടെ വാദം.
കേസില്‍ അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം എന്തുതന്നെയായാലും അതനുസരിച്ച് മാത്രമേ സിബിഐയ്ക്ക് മേല്‍നടപടികള്‍ സ്വീകരിക്കാനാവൂ. മാരന്മാരെ അറസ്റ്റ് ചെയ്യാനുള്ള തെളിവുകളുണ്ടെന്ന അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം സിബിഐ ഇനി മുഖവിലയ്ക്കെടുക്കേണ്ടി വരും.
2011-ലാണ് മാരന് സഹോരന്മാര്ക്കെതിരെ സിബിഐ കേസ് ഫയല്‍ ചെയ്തത്. എയര്‍സെല്‍ ഉടമ ശിവശങ്കരന് തന്റെ കമ്പനി ഓഹരികള്‍ മാക്സിസിന്റെ കമ്പനി ഉടമയായ കൃഷ്ണനു വിറ്റതുവഴി 650 കോടി രൂപയാണ് മാരന് സഹോദരന്മാരുടെ സണ്‍ടിവി നെറ്റ്വര്ക്കിന് നിക്ഷേപമായി ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: