തൊടുപുഴ: ഇടുക്കിയില്‍ വനം കയ്യേറി വാള്‍ക്കുരിശ് നാട്ടിയ സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്ന് കാണിച്ച് കോട്ടയം ഡിഎഫ്ഒ നല്കിയ ഉത്തരവിന് പുല്ലുവില. മേയ്മാസത്തിലാണ് കഞ്ഞിക്കുഴി പാല്കുളംമേട്ടില് ആല്‍പ്പാറ പള്ളിക്കാര് അറക്കവാള്കുരിശ് നാട്ടിയത്.
ഹിന്ദൂഐക്യവേദിയുടെ പരാതിയെത്തുടര്‍ന്ന് കുരിശില്‍ സ്ഥാപിച്ചിരുന്ന വാള് എടുത്ത് മാറ്റിയെങ്കിലും ക്രൈസ്തവസഭയുടെയും ചില ജനപ്രതിനിധികളുടെയും സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് കുരിശ് നീക്കിയിരുന്നില്ല. ഇതേത്തുടര്‍ന്ന് ഹിന്ദുഐക്യവേദി കോട്ടയം ഡിഎഫ്ഒയ്ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നഗരമ്പാറ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറോട് കുരിശ് എടുത്ത് മാറ്റണമെന്ന് ഡിഎഫ്ഒ നിര്‍ദ്ദേശം നല്‍കിയിരുന്നു. മേയ് 22നാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം രേഖാമൂലം നഗരമ്പാറ ഫോറസ്റ്റ് ഓഫീസര്‍ക്ക് നല്‍കിയത്. എന്നാല്‍ ഉത്തരവ് കൈപ്പറ്റി രണ്ട് മാസം കഴിഞ്ഞിട്ടും നടപടി കൈക്കൊള്ളുവാന്‍ റെയ്ഞ്ച് ഓഫീസര്‍ തയാറായിട്ടില്ല. കുരിശ് എടുത്തുമാറ്റിയാല്‍ സാമുദായിക പ്രശ്നങ്ങളുണ്ടാകുമെന്നാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്.
കുരിശ് നീക്കം ചെയ്യുന്നതിന് ഇടുക്കി കളക്ടര്‍, ജില്ലാ പോലീസ് സൂപ്രണ്ട് എന്നിവരുമായി ആലോചിച്ച് ഉടന്‍തന്നെ നടപടികള്‍ കൈക്കൊള്ളുമെന്ന് കോട്ടയം ഡിഎഫ്ഒ എം.എസ് ജയരാമന് ജന്മഭൂമിയോട് പറഞ്ഞു. അതിനിടെ വനംവകുപ്പും ക്രൈസ്തവ സഭയും തമ്മില്‍ നടത്തുന്ന അടവുനയമാണ് സര്‍ക്കാര്‍ ഭൂമിയിലെ കുരിശിനെ സംരക്ഷിക്കുന്നതെന്ന് ഹിന്ദുഐക്യവേദി നേതാക്കള്‍ ആരോപിച്ചു.
സ്വന്തംലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: