തിരുവനന്തപുരം: കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്കുള്ള കര്‍മ്മപദ്ധതി തയ്യാറാക്കിയതായി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. നവംബറില്‍ നടക്കുന്ന അംഗത്വവിതരണം ഉദ്ദേശിക്കുന്ന തരത്തില്‍ വിജയിപ്പിച്ചാല്‍ കേരളത്തിലെ മുഴുവന്‍ സീറ്റുകളിലും ജയിച്ചുമുന്നേറാന്‍ ബിജെപിക്ക് കഴിയും.
ബിജെപി സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തുനിന്ന് കോണ്‍ഗ്രസിനെ തുടച്ചുനീക്കുകയാണ് ബിജെപി ലക്ഷ്യം. കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് നരേന്ദ്ര മോദി ഇക്കാര്യം ആവര്‍ത്തിച്ചുപറഞ്ഞിരുന്നു. അത് സാധ്യമാകണമെങ്കില്‍ കേരളത്തിലും കോണ്‍ഗ്രസ് തൂത്തെറിയപ്പെടണം. മത്സരിക്കാന്‍ വേണ്ടിയുള്ള മത്സരം എന്നതില്‍ നിന്ന് ജയിക്കാനായുള്ള മത്സരത്തിലേക്ക് മാറണം. എല്ലാ മേഖലകളിലേക്കും എല്ലാ സമുദായങ്ങളിലേക്കും എല്ലാ വീടുകളിലേക്കും ബിജെപിയുടെ പ്രവര്‍ത്തനം എത്തണം. ഭാരതത്തോടൊപ്പം കേരളത്തിലും ബിജെപിയുടെ മുന്നേറ്റം ഉണ്ടാകണം, അമിത് ഷാ വ്യക്തമാക്കി.
കേരളത്തിലെ ബിജെപിയുടെ വിജയക്കുതിപ്പ് തിരുവനന്തപുരം കോര്പ്പറേഷന് ഭരണം പിടിച്ചുകൊണ്ടാകണം. 2019 ല്‍ ബിജെപി വീണ്ടും അധികാരത്തില്‍ വരുമ്പോള്‍ കേരളത്തില്‍ നിന്നും എംപിമാര്‍ ഉണ്ടാകണം.
സാമ്പത്തികമായും കാര്ഷികമായും വിദ്യാഭ്യാസപരമായും കേരളം മുന്നിലാണ്. പക്ഷേ, മാറിമാറി ഭരിച്ച എല്‍ഡിഎഫ്-യുഡിഎഫ് സര്‍ക്കാരുകള്‍ കേരളത്തെ പിന്നോട്ടു നയിക്കുകയായിരുന്നു. കോണ്‍ഗ്രസിനെപ്പോലെ പാരമ്പര്യമുള്ള ഒരു പാര്‍ട്ടി മുസ്ലിം ലീഗിനെ കൂട്ടുപിടിച്ച് അധികാരത്തിലിരിക്കുന്നു എന്നത് ആശ്ചര്യകരം. ഭീകരവാദിയായ അബ്ദുള്‍ നാസര്‍ മദനിയെ മോചിപ്പിക്കണമെന്ന് ഇടതുമുന്നണി അധികാരത്തിലിരിക്കുമ്പോള്‍ നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കുന്നു. യുഡിഎഫ് മുഖ്യമന്ത്രി മദനിയുടെ സുഖം അന്വേഷിച്ച് ബംഗളൂരുവില്‍ പോകുന്നു. പ്രീണന രാഷ്ട്രീയം നടത്തി മതേതരത്വം നശിപ്പിക്കുന്നതിന്റെ ഉദാഹരണമാണിത് അമിത് ഷാ പറഞ്ഞു.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലെ സര്‍ക്കാര്‍ 100 ദിവസം പിന്നിടുമ്പോള്‍ നല്ല നാളുകള്‍ വരുന്നു എന്ന ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റപ്പെടുകയാണ്. സാമ്പത്തിക മുന്നേറ്റം, വ്യാവസായിക വളര്‍ച്ച, വിദേശനാണ്യ നിക്ഷേപം, വിദേശ നയം അങ്ങനെ എല്ലാത്തരത്തിലും മാതൃകാപരമായ നടപടികള്‍ സ്വീകരിച്ചു മുന്നേറുകയാണ് മോദി സര്‍ക്കാര്‍. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ എന്തുചെയ്തു എന്ന് ചോദിക്കുന്നവരുണ്ട്. യുപിഎയുടെ കാലത്ത് 72 രൂപയായിരുന്ന പെട്രോള്‍ വില ഇപ്പോള്‍ 68 ആയി. കമ്പോളത്തില്‍ സജീവമായ ഇടപെടലുകളിലൂടെ ഉള്ളിയുടെയും ഉരുളക്കിഴങ്ങിന്റെയും വില കുറയ്ക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: