ന്യൂദല്‍ഹി: മുന്‍ അറ്റോര്‍ണി ജനറല്‍ ജി.വഹന്‍വതി അന്തരിച്ചു. 65 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഉന്നത പദവികള്‍ വഹിച്ചിരുന്ന വഹന്‍വതി വിവാദങ്ങള്‍ സൃഷ്ടിച്ചയാളാണ്. ഒന്നാം യുപിഎ സര്‍ക്കാരിന്റെ സമയത്ത് സോളിസിറ്റര്‍ ജനറല്‍ പദമലങ്കരിച്ചു. യുപിഎ വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ അറ്റോര്‍ണി ജനറലാക്കി. 2012ല്‍ കാലാവധി തീര്‍ന്നെങ്കിലും വീണ്ടും രണ്ടുവര്‍ഷത്തേക്കു കൂടി നീട്ടിനല്‍കി.
വഹന്‍വതി അയോഗ്യനാണെന്നും അനാവശ്യ സമ്മര്‍ദ്ദങ്ങള്‍ ചെലുത്തുന്നുവെന്നും 2013ല്‍ അദ്ദേഹത്തിന്റെ ജൂനിയറായ ഹരിന്‍ പി. റാവല്‍ ആരോപിക്കുകയുണ്ടായി. തുടര്‍ന്ന് വഹന്‍വതിക്കെതിരെ അന്വേഷണം നടന്നിരുന്നു. ആരോപണത്തിനുശേഷം റാവല്‍ അഡീഷണല്‍ സോളിസിറ്റര്‍ പദവി ഉപേക്ഷിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: