പത്തനംതിട്ട: കോടതിയില്‍ മൊബൈല്‍ഫോണില്‍ സംസാരിച്ച എസ്ഐ കോടതിയുടെ കസ്റ്റഡിയില്‍. മാപ്പപേക്ഷ കൊടുത്തതിനെതുടര്‍ന്ന് വൈകിട്ട് കോടതി പിരിഞ്ഞ സമയത്താണ് എസ്ഐയെ വിട്ടയച്ചത്. ഹരിപ്പാട് എസ്ഐ എം.കെ. രാജേഷിനെതിരേയാണ് പത്തനംതിട്ട ജൂഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് മുഹമ്മദ് റിയാസ് നടപടി എടുത്തത്.
ഇന്നലെ പത്തനംതിട്ട ഒന്നാംകഌസ് മജിസ്ട്രേറ്റ് കോടതി(രണ്ട്)യിലാണ് സംഭവങ്ങള്‍ നടന്നത്. ഹരിപ്പാട് സ്വദേശിനിയായ ഹസീന അഷ്റഫിനെതിരെ ഇലന്തൂര്‍ സ്വദേശി നന്ദകുമാരന് നായര്‍ നല്കിയ സ്വകാര്യ അന്യായത്തില്‍ ഹസീന അഷ്റഫിനെ കോടതിയില്‍ ഹാജരാക്കണമെന്ന വാറന്റിനെ തുടര്‍ ന്നാണ് എസ്ഐ കോടതിയില്‍ ഹാജരായത്. രാവിലെ 11 ന് കോടതി നടപടികള്‍ ആരംഭിച്ചപ്പോള്‍ ബഞ്ചില്‍ ഇരിക്കുകയായിരുന്ന എസ്ഐ തൊപ്പി മറച്ചുവെച്ച് ആരോടോ േഫാണില്‍ സംസാരിച്ചതാണ് കോടതിയലക്ഷ്യമായത്. മജിസ്ട്രേറ്റ് മുഹമ്മദ് റിയാസ് കോടതിഹാളിലേക്ക് വന്നപ്പോള്‍ എസ്ഐ ഒഴികെ എല്ലാവരും ബഹുമാന സൂചകമായി എഴുന്നേറ്റ് നിന്നു.
ഫോണിലെ സംസാരം കേട്ട് മജിസ്ട്രേറ്റ് അവിടേക്ക് ശ്രദ്ധിച്ചപ്പോള്‍ ബെഞ്ചിലിരുന്ന് തൊപ്പി മറച്ചുപിടിച്ച് സംസാരിക്കുന്ന എസ്ഐ യെയാണ് കണ്ടത്. ഇതേത്തുടര്‍ന്ന് ക്ഷോഭിച്ച മജിസ്ട്രേറ്റ് തൊപ്പി ഊരിമാറ്റി നില്ക്കാന് ആവശ്യപ്പെടുകയും എസ്ഐയുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ കോടതിയിലുണ്ടായിരുന്ന പോലീസുകാരോട് നിര്‍ദേശിക്കുകയുമായിരുന്നു. അച്ചടക്കരാഹിത്യത്തിനു കേസെടുത്ത് കോടതിയുടെ കസ്റ്റഡിയിലായ എസ് ഐ വൈകിട്ട് മൂന്നര വരെ ഹാളില്‍ നിന്നു. ഇതിനിടെ, എസ്ഐ മാപ്പപേക്ഷ കൊടുത്തു. മറ്റൊരു കോടതിയിലേക്ക് വിവരങ്ങള്‍ നല്കാന് സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ളതായിരുന്നു ഫോണ്‍കോളെന്ന് എസ്ഐ മാപ്പപേക്ഷയില്‍ പറഞ്ഞു.അപേക്ഷ സ്വീകരിച്ച് ശിക്ഷാനടപടിയൊന്നുമെടുക്കാതെ എസ്ഐയെ പോകാന്‍ കോടതി അനുവദി ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: