ചങ്ങനാശ്ശേരി: നഗരത്തിലെ പ്രധാന ഷോപ്പിംഗ് കോംപ്ലക്സിലെ കടകളില്‍ നിന്നും ലക്ഷങ്ങളുടെ മൊബൈല്‍ഫോണുകള്‍ മോഷണം പോയതിനു പിന്നാലെ നഗരത്തിനു സമീപത്തുള്ള തുരുത്തിയിലെ നിരവധിവീടുകളിലും മോഷണം. പുന്നമൂട് ജംഗ്ഷനു സമീപത്തെ വീടുകളിലാണ് വ്യാഴാഴ്ച രാത്രിയും ബുധനാഴ്ച രാത്രിയിലുമായി മോഷണം നടന്നത്. പരുവംമൂട്ടില്‍ ബനബന്ധുരയുടെ വീട്ടില്‍ നിന്നും ഒന്നര പവന് സ്വര്‍ണ്ണവും 32000 രൂപയും മനോജ് വെട്ടുകുഴിയുടെ വീട്ടില്‍നിന്നും നാലുപവന്,ചെല്ലപ്പന് കാട്ടുപറമ്പിലിന്റെ വീട്ടില്‍ നിന്നും അഞ്ചുപവന്‍,ജിമ്മിച്ചന്‍ വെളുത്തേടത്തിന്റെ വീട്ടില്‍ നിന്നും രണ്ടുപവന്‍ എന്നിങ്ങനെയാണ് മോഷണം പോയത്. ബുധനാഴ്ച മോഷണം നടന്നതറിഞ്ഞ് പോലീസ് നിരീക്ഷണങ്ങള്‍ ശക്തമാക്കിയതിനിടയിലാണ് ഇന്നലെ രാത്രിയിലും മോഷണം നടന്നത്.അന്യ സംസ്ഥാന തൊഴിലാളികലകാം മോഷണത്തിനു പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: