വെള്ളൂര്‍: സ്പോര്‍ട്സ് അതോറിട്ടി ഓഫ് ഇന്ത്യയുടെ ഒരു എക്സ്റ്റന്‍ഷന്‍ സെന്റര്‍ വെള്ളൂരില്‍ ഉദ്ഘാടനം ചെയ്തു. മേവെള്ളൂര്‍ കുഞ്ഞുരാമന് മെമ്മോറിയല്‍ ഹൈസ്കൂളില്‍ ആണ് എക്സ്റ്റന്‍ഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. സെന്ററിന്റെ ഉദ്ഘാടനം സായിയുടെ ഡയറക്ടര്‍ ജനറല്‍ ജിജി തോംസണ്‍ നിര്‍വ്വഹിച്ചു.
ചെറിയ പ്രായത്തില്‍തന്നെ കുട്ടികളെ ഫുട്ബോളില്‍ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തന പദ്ധതികള്‍ സായി ആസൂത്രണം ചെയ്തുവരികയാണ്. കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിയുമായി ഇക്കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ടെന്ന് ജിജി തോംസണ്‍ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ഷാജി അദ്ധ്യക്ഷത വഹിച്ചു. വെള്ളൂരില്‍ നിന്നും രണ്ടു കുട്ടികളെ ദേശീയ ടീമിലെ ക്യാമ്പ് സെലക്ഷന് കിട്ടിയിരുന്നു. കൂടാതെ ഇരുപതോളം കുട്ടികള്‍ സംസ്ഥാന ടീമിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഒരു ഗ്രാമത്തില്‍ നിന്നും ഇത്രയേറെ താരങ്ങലെ കണ്ടെത്താന്‍ കഴിഞ്ഞത് അഭിമാനകരമായ നേട്ടമായി വിലയിരുത്തുന്നു. സായിയുടെ എക്സ്റ്റന്‍ഷന്‍ സെന്റര്‍ ലഭിച്ചതിലൂടെ വെള്ളൂര്‍ വനിത സ്പോര്‍ട്സ് അക്കാദമിയിലെ 32 കായിക താരങ്ങള്‍ക്കും ഒരു മാസം 600 രൂപവീതവുംം സ്പോര്‍ട്സ് വിഭവങ്ങള്‍ സമാഹരിക്കുന്നതിന് ഒരു വര്‍ഷം രണ്ടു ലക്ഷം രൂപയും സ്പോര്‍ട്സ് കിറ്റും ലക്ഷ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
വെള്ളൂര്‍ എച്ച്എന്‍എലിന്റെ ഉടമസ്ഥതയിലുള്ള തരിശുഭൂമിയില്‍ സ്പോര്‍ട്സ് സര്‍വ്വകലാശാലയോ ഫുട്ബോള്‍ അക്കാദമിയോ തുടങ്ങാന്‍ മുന്‍കയ്യെടുക്കണമെന്ന അഭ്യര്‍ത്ഥന സായി ഗൗരവമായി പരിഗണിക്കുമെന്ന് സായിയുടെ കേരള ഡയറക്ടര്‍ ഡോ. ജി. കിഷോര്‍ ഉറപ്പു നല്കി. ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഉദ്ഘാടന സമ്മേളനത്തിനു മുന്നോടിയായി ഫുടോബോള്‍ താരങ്ങളുടെ ഷോമാര്ച്ചും നടന്നു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.എ.അപ്പച്ചന്, ടി.എം. വേണുഗോപാല്‍, ലിസി കുര്യന്, എ.കെ. ഗോപാലന്, സിസി ജേക്കബ്, പി.ജി. ബിജുകുമാര്‍, ഇ.എം. കുഞ്ഞുമുഹമ്മദ്, വി.എന്‍. മനോഹരന്, കെ.ആര്. ലാലു, ഡാലി എബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: