തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം വിജയിപ്പിക്കാന്‍ ശ്രീനാരായണീയര്‍ മുന്നിട്ടിറങ്ങണമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്. ശ്രീനാരയണ ഗുരു ആഹ്വാനം ചെയ്ത മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശ്രീനാരായണ ഗുരുവിന്റെ എണ്‍പത്തിയേഴാമത് മഹാസമാധി ദിനാചരണത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു സുധീരന്. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി തന്നെ സര്‍ക്കാരിന്റെ മദ്യനയത്തെ വിമര്‍ശിച്ച് രംഗത്ത് വന്ന സാഹചര്യത്തിലാണ് സുധിരന്റെ പ്രസ്താവന. സര്‍ക്കാരിന്റെ മദ്യയനയം സുതാര്യമല്ലാത്തതും വീണ്ടുവിചാരമില്ലാത്തതുമാണെന്നും വെളളാപ്പളളി നടേശന് വിമര്‍ശിച്ചിരുന്നു.
പൊതുപ്രവര്ത്തകന് എന്ന നിലയില്‍ സംതൃപ്തി തോന്നുന്ന സന്ദറ്റ്ഭമാണിത്. മഹാത്മാ ഗാന്ധിയും ശ്രീനാരായണ ഗുരുവും വിഭാവനം ചെയ്ത മദ്യവിമുക്ത സമൂഹം സാക്ഷാത്കരിക്കുന്നതിനുള്ള പരിശ്രമങ്ങളാണ് സറ്റ്ക്കാറ്റ് നടത്തിവരുന്നത്. അതിന് ജനങ്ങളുടെ ഭാഗത്ത് നിന്ന് പരിപൂറ്റ്ണമായ പിന്തുണ ഉണ്ടാവാണം, പ്രത്യേകിച്ച് ശ്രീനാരായണ സമൂഹത്തിന്റെ ഭാഗത്ത് നിന്ന്. മദ്യനയം ഏതെങ്കിലും ഒരു പാറ്റ്ട്ടിയുടെ നയമല്ല. മദ്യനയം വിജയിപ്പിക്കേണ്ടത് പൊതുജനമാണെന്നും സുധീരന് പറഞ്ഞു.
പ്രായോഗികമായ ചില ബുദ്ധിമുട്ടുകളുണ്ടെങ്കിലും സര്‍ക്കാര്‍ പ്രഖ്യാപിത നയത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ചടങ്ങില്‍ സംസാരിച്ച എക്സൈസ് മന്ത്രി കെ.ബാബു പറഞ്ഞു. പലര്‍ക്കും ശ്രീനാരായണ ഗുരുവിനോട് ആദരവ് ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ നടപ്പാക്കുന്നതില്‍ ഇത് പ്രകടമാവുന്നില്ലെന്നും ബാബു കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: