ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ലഭിച്ച പിറന്നാള്‍ സമ്മാനം ഗിന്നസ് ബുക്കില്‍ ഇടം നേടുന്നു. അറുപത്തിനാലാം ജന്മദിനമായ സെപ്റ്റംബര്‍ 17 ന് മോദിയെയും അത്ഭുതപ്പെടുത്തിയാണ് ആപിറന്നാള് സമ്മാനമെത്തിയത്. 14.3 മീറ്റര്‍ വീതിയും 16.2 മീറ്റര്‍ നീളവുമുള്ള ആശംസാ കാര്‍ഡായിരുന്നു അത്. ഈ കാര്‍ഡാണ് ഗിന്നസ് ബുക്കില്‍ ഇടം നേടാനൊരുങ്ങുന്നത്.
മോദി എട്ട് മുതല്‍ പതിനൊന്നാം ക്ലാസ് വരെ പഠിച്ച വാദ്നഗറിലെ ബി.എന്‍ ഹൈസ്കൂളിലുള്ളവരാണ് ഈ ഭീമന് ആശംസാകാര്‍ഡ് അദ്ദേഹത്തിന് സമ്മാനിച്ചത്. കാര്‍ഡില്‍ 23 ഭാഷകളിലാണ് പിറന്നാള്‍ ആശംസ ആലേഖനം ചെയ്തിരിക്കുന്നത്. ലോകത്തിലേക്ക് തന്നെ ഏറ്റവും വലിയ ആശസാ കാര്‍ഡാണിത് എന്നത് തന്നെ കാരണം.
ആശംസാ കാര്‍ഡ് അധികം താമസിയാതെ ഗിന്നസ് ബുക്കിലും വരും. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി കാര്‍ഡ് ബ്രിട്ടനിലേക്ക് അയച്ചുതരാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. കുടാതെ നമോ ടീ സ്റ്റോള്‍ അസോസിയേഷന് തങ്ങളുടെ ഒരു ദിവസത്തെ വരുമാന തുകയായ 70,500 രൂപ കാശ്മീര്‍ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തുകൊണ്ട് പിറന്നാളിന് മോദിയോടുള്ള ആദരവ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: