ന്യൂദല്‍ഹി:ആഫ്രിക്കയില്‍ എബോള പടര്ന്നപിടിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഭാരത-ആഫ്രിക്കന്‍ ഉച്ചകോടി റദ്ദാക്കി. ഡിസംബറില്‍ നടക്കാനിരിക്കുന്ന ഉച്ചകോടിയില്‍ 53 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുക്കാനിരുന്നത്. മന്ത്രിമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ബിസിനസ് നേതാക്കള്‍ തുടങ്ങി ആയിരത്തോളം പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ. ഇത്രയുമധികം ആളുകള്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍ എബോളയ്ക്കെതിരായ പൊതുആരോഗ്യ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ ബുദ്ധിമുട്ടാകുമെന്നും, അതിനാലാണ് ഉച്ചകോടി റദ്ദാക്കുന്നതെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയ സെക്രട്ടറി അറിയിച്ചു.
ആഫ്രിക്കന്‍ യൂണിയനുമായി ഭാരതം സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും റാദ്ദാക്കിയ ഉച്ചകോടി 2015-ല്‍ നടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഭാരതവും ആഫ്രിക്കയും തമ്മിലുള്ള മൂന്നാമത്തെ ഉച്ചകോടിയാണ് ഗുര്‍ഗോണില്‍ ഡിസംബര്‍ നാലിന് നിശ്ചയിച്ചിരുന്നത്.
വിവിധ രാജ്യങ്ങളില്‍ നിന്നായി 2,200 പേരാണ് ഇതുവരെ എബോള ബാധിച്ച മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: