ചെര്‍പ്പുളശ്ശേരി: വടക്കന്‍ കേരളത്തിലെ പ്രസിദ്ധ നാഗക്ഷേത്രമായ ഷൊര്‍ണ്ണൂര്‍ മുണ്ടക്കോട്ടുകുറുശ്ശി പാതിരിക്കുന്നത്ത് മനയില്‍ ആയില്യം നാളില്‍ നല്കി വരുന്ന നാഗകീര്‍ത്തി പുരസ്കാര സമര്‍പ്പണം ചീഫ് സെക്രട്ടറി ഇ.കെ.ഭരത്ഭൂഷണ് ഉദ്ഘാടനം ചെയ്തു. വേദ, താന്ത്രിക, കലാ, സാഹിത്യ, സാംസ്ക്കാരിക രംഗത്തെ പ്രതിഭകളെ ആദരിക്കുന്നതിന് ഏര്‍പ്പെടുത്തിയ മൂന്നാമത് പുരസ്കാരത്തിന് തൃപ്പൂണിത്തുറ വടക്കേടത്ത് മല്ലിശ്ശേരി രാമന് നമ്പൂതിരി (വേദം), പട്ടാമ്പി അണ്ടലാടി ശങ്കരന് നമ്പൂതിരി (താന്ത്രികം), പെങ്ങാമുക്ക് മണപ്പുഴ രാമന് നമ്പൂതിരി (ജ്യോതിഷം) എന്നിവരാണ് അര്‍ഹരായത്. പാതിരിക്കുന്നത്ത് മനയുടെ ചരിത്രം അടങ്ങുന്ന നാഗാഞ്ജലി, നാഗകീര്ത്തനങ്ങള് അടങ്ങിയ ഭക്തിഗാന സിഡി തൃശൂര്‍ ജില്ലാ കളക്ടര്‍ എം.എസ്. ജയ മഞ്ജുവാര്യര്‍ക്ക് നല്കി പ്രകാശനം ചെയ്തു.
പ്രമുഖ സാഹിത്യകാരനും, കലാനിരൂപകനും, ഭാഷാപോഷിണി പത്രാധിപരുമായ കെ.സി. നാരായണന് അദ്ധ്യക്ഷത വഹിച്ചു. പാതിരിക്കുന്നത്ത് മന കെ. എം. ശ്രീധരന് ആമുഖ പ്രഭാഷണം നടത്തി, എന്‍.വി. വിജയകൃഷ്ണന് പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി, പാതിരിക്കുന്നത്ത് മന കെ. മാധവന് നമ്പൂതിരി, പാലക്കാട് ജില്ലാ കളക്ടര്‍ കെ. രാമചന്ദ്രന്, പ്രകാശ് കുറുമാപ്പള്ളി, നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു. എന്‍.പി. രാമദാസ്, അമ്പലപ്പുഴ വിജയകുമാര്‍ എന്നിവരുടെ സോപാനത്തോടുകൂടിയാണ് പരിപാടി ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: