കണ്ണൂര്‍: ബിജെപി നേതാക്കളായ വി.മുരളീധരനും പി.കെ.കൃഷ്ണദാസും നയിക്കുന്ന ജനശക്തിയാത്രക്ക് വന്‍ ഒരുക്കം. മാര്‍ക്സിസ്റ്റ് തേര്‍വാഴ്ച നടക്കുന്ന ഗ്രാമങ്ങളിലൂടെ സ്വാതന്ത്ര്യം, സമാധാനം, വികസനം എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള യാത്ര കാസര്‍കോട് ജില്ലയിലെ ഉദുമയില്‍ നാളെയും കോഴിക്കോട് കൊയിലാണ്ടിയില്‍ ഇന്നും ഉദ്ഘാടനം ചെയ്യും. ഉദുമയില്‍ യാത്ര വി. മുരളീധരനും കൊയിലാണ്ടിയാത്ര പി.കെ. കൃഷ്ണദാസും നയിക്കും. മുരളീധരന്റെ യാത്ര എ.വി. താമരാക്ഷന്‍ ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 9.30 നാണ് തുടക്കം. കൊയിലാണ്ടിയില്‍ നിന്നും ആരംഭിക്കുന്ന യാത്ര ഇന്ന് വൈകീട്ട് ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം സി.കെ. പത്മനാഭന് ഉദ്ഘാടനം ചെയ്യും. ബി.രാധാകൃഷ്ണമേനോന്, കെ.പി. ശ്രീശന്, എം.ടി.രമേശ്, വി.വി.രാജന് തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും.
കൊയിലാണ്ടി സ്റ്റേഡിയത്തിലാണ് ഉദ്ഘാടനസമ്മേളനം. രണ്ടുയാത്രകളും വന്‍ജനാവലി പങ്കെടുക്കുന്ന റാലിയോടെ 25 ന് കണ്ണൂരില്‍ സമാപിക്കും. റാലിയില്‍ സംസ്ഥന ദേശീയ നേതാക്കള്‍ പങ്കെടുക്കും.
ഉദുമയില്‍ പാലക്കുന്നില്‍ നിന്നും ആരംഭിക്കുന്ന യാത്രക്ക് 11ന് കുണ്ടംകുഴി, 12.30ന് ഒടയംചാല്‍, 2.30ന് കാലിച്ചാംപൊതി, 3.30ന് പള്ളിക്കര, 4ന് ചെറുവത്തൂര്‍, 4.30ന് നടക്കാവ് എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. വൈകിട്ട് അഞ്ചിന് പയ്യന്നൂരില്‍ സമാപന സമ്മേളനം. 24,25 തീയ്യതികളില്‍ യാത്ര കണ്ണൂര്‍ ജില്ലയില്‍ പര്യടനം നടത്തും. 24 ന് രാവിലെ 9.30-കരിവള്ളൂര്‍ ഓണപ്പറമ്പ്, 10.15-പെരിങ്ങോം, 11.00-മാതമംഗലം, 12.30-നടുവില്‍, 2.30-പൂപ്പറമ്പ്, 3.15-ബ്ലാത്തൂര്‍, 4.00-ഉളിക്കല്‍, 4.45-മാടത്തില്‍ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം 5.30 ന് ഇരിട്ടിയില്‍ സമാപിക്കും. 25 ന് രാവിലെ 9.30 കൊളപ്പ, 10.30-ശ്രീകണ്ഠപുരം, 11.00-മലപ്പട്ടം, 11.30-കരിങ്കല്‍ക്കുഴി, 12.30-കടമ്പേരി, 2.30-കൊട്ടില, 3.00-ചെറുകുന്ന്, 3.35-മാങ്ങാട്, 4.15-പാപ്പിനിശ്ശേരി, 5.00-മൂന്നു നിരത്ത് എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം കണ്ണൂരില്‍ സമാപിക്കും. കൊയിലാണ്ടിയില്‍ ഇന്ന് തുടക്കമിടുന്ന യാത്ര പയ്യോളിയില്‍ സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയ ബിഎംഎസ് നേതാവ് മനോജിന്റെ സ്മൃതിമണ്ഡപത്തില്‍ നാളെ രാവിലെ 9 ന് പുഷ്പാര്‍ച്ചന നടത്തും.
മുചുകുന്ന്, കുരുടിമുക്ക്, കീഴരിയൂര്‍, എരവട്ടൂര്‍, ചെമ്മരത്തൂര്‍, മൊകേരി, കൈവേലി, എടച്ചേരി എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് യാത്ര വൈകീട്ട് വടകരയില്‍ സമാപിക്കും.
24ന് കാലത്ത് 10ന് ചോറോട് നിന്നും ആരംഭിക്കുന്ന യാത്ര നാദാപുരം റോഡ്, ചൊക്ലി, പന്തക്കല്‍, മാടപീടിക, തലശ്ശേരി പഴയസ്റ്റാന്റ്, കതിരൂര്‍, താഴെപൂക്കോം, പാറാട്, പാനൂര്‍ കെട്ട്യോടി എന്നിവിടങ്ങളില്‍ സഞ്ചരിച്ച് വൈകീട്ട് കൂത്തുപറമ്പില്‍ സമാപിക്കും.
കൊയിലാണ്ടിയില്‍ നിന്നും കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന യാത്രയും ഈ ദിവസങ്ങളില്‍ കണ്ണൂരിലെത്തും. കൃഷ്ണദാസ് നയിക്കുന്ന യാത്ര 24 ന് ഉച്ചക്ക് 12 മണിക്ക് ചൊക്ലി, 12.30 ന് പന്തക്കല്‍, 2.30-ഈങ്ങയില്‍ പീടിക, 3.15-താഴെ പൂക്കോം, 4.00-പാറാട്, 4.45-കൊട്ടയോടി, 5.30-കതിരൂര്‍ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം 6 മണിക്ക് കൂത്തുപറമ്പില്‍ സമാപിക്കും. 25 ന് രാവിലെ 9 മണിക്ക് മാനന്തേരി സത്രം, 9.30- നെടുംപൊയില്‍, 10.00-മുഴക്കുന്ന്, 11.30-തില്ലങ്കേരി, 12.00-മാലൂര്‍, 12.30-ഉരുവച്ചാല്‍, 2.00-മൂന്നാംപീടിക, 2.45-വേങ്ങാട്, 3.30-പെരളശ്ശേരി, 4.00-പിണറായി, 4.430-പെരുന്താറ്റില്‍, 5.00-മുഴപ്പിലങ്ങാട് എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം കണ്ണൂരില്‍ സമാപിക്കും.
ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കിഴക്കേ കതിരൂരിലെ മനോജിനെ കൊലപ്പെടുത്തിയ സിപിഎം ക്രൂരതക്കെതിരെ ജനമനസാക്ഷി ഉണര്‍ത്താനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്ന പാര്‍ട്ടി ഗ്രാമങ്ങളില്‍ സ്വീകരണമേറ്റുവാങ്ങിയാണ് ജാഥ കടന്നുപോവുക. അക്രമത്തിലൂടെ സിപിഎം കൈപ്പിടിയിലൊതുക്കിയിരിക്കുന്ന പ്രദേശത്തിന്റെ വികസന പിന്നോക്കാവസ്ഥ തുറന്നു കാണിക്കുന്നതിനും ജനാധിപത്യ വിശ്വാസികള്‍ക്ക് ആത്മവിശ്വാസമേകുന്നതിനും യാത്ര ഉപകരിക്കുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.
സിപിഎമ്മുകാരല്ലാത്തവര്‍ പാര്‍ട്ടിയെ ഭയന്നാണ് ചില കേന്ദ്രങ്ങളില്‍ ഇപ്പോഴും കഴിയുന്നത്. ഊരുവിലക്ക് പോലുള്ള പ്രാകൃത നിയമങ്ങളും സിപിഎം നടപ്പിലാക്കുന്നു. നിര്‍ഭയമായി ജീവിക്കുന്നതിനും സംഘടനാ സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള അവകാശ പോരാട്ടമായി മാറുന്ന യാത്ര വന്‍ വിജയമാക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: