മലയാളി മുഖം നോക്കുന്ന മറ്റൊരു കണ്ണാടിയാണ് എം.ടി. വാസുദേവന്‍നായര്‍. തന്നെത്തന്നെ കണ്ടെത്തി മലയാളി കൂടുതല്‍ കേരളീയനാകുന്നത് എംടി രചനയിലൂടെയാണ്. മലയാളിക്ക് അയാളെ വ്യാഖ്യാനിക്കാന്‍ കഴിയുന്ന മാധ്യമമായിട്ടുണ്ട് എംടി സാഹിത്യവും സിനിമയും. അതുകൊണ്ട് ജെ.ഡി. ദാനിയേല്‍ അവാര്‍ഡ് എംടിയെ തേടിയെത്തുമ്പോള്‍ അത് അര്‍ഹതക്കുള്ള അംഗീകാരമാണെന്ന് നാം തിരിച്ചറിയുന്നു.
എംടിയുടെ സാഹിത്യകൃതികൡ ഒരു ദൃശ്യക്കാരനുണ്ട്. ഇൗ ദൃശ്യാനുഭവംകൊണ്ടാണ് വായനക്കാരന് അദ്ദേഹത്തിന്റെ നോവലുകൡലും കഥകളിലും തന്നെ കൂടുതല്‍ കണ്ടെത്തുന്നത്. എഴുത്തുകാരനില്‍നിന്നും സിനിമാക്കാരനിലേക്കും അവിടെനിന്നും എഴുത്തുകാരനിലേക്കുമുള്ള വൈരുദ്ധ്യങ്ങളുടെ ഒരു സൗന്ദര്യനടപ്പ് എംടി നടത്തുന്നുണ്ട്. ജീവിത പരിസരങ്ങളെ ക്യാമറക്കണ്ണുകൊണ്ട് കാണുകയും തൂലികകൊണ്ട് എഴുതുകയും ചെയ്ത അദ്ദേഹം എഴുത്തില്‍ ഒരു ക്യാമറ എന്നും തുറന്നുവെച്ചു.
അലങ്കോലപ്പെട്ടുപോയ വ്യക്തിജീവിതത്തിലെ പ്രതിസന്ധിയാണ് എംടിയുടെ കലാലോകത്തില്‍ കാണുന്നത്. അദ്ദേഹത്തിന്റെ തിരക്കഥയും സംവിധാനവും ഇത്തരം ആള്‍ക്കൂട്ടത്തില്‍ തനിയെയായിപ്പോയ നായകരെ കേന്ദ്രബിന്ദുവാക്കിയ സിനിമകളാണ്. പുരാണത്തിലേയും വടക്കന്‍പാട്ടിലെയും നായകനാണെങ്കിലും ഇത്തരം ഒറ്റപ്പെടല്‍ അനുഭവിക്കുന്നു. ഒറ്റപ്പെട്ടവന്റെ ജീവിത പരിസരം തുറന്നുകാട്ടി സാമൂഹ്യാവസ്ഥയുമായി അതു കൂട്ടിച്ചേര്‍ക്കുമ്പോള്‍ എംടി സിനിമക്ക് മറ്റൊരു ഭാവം ഉണ്ടാകുന്നു. വ്യക്തിയില്‍നിന്നും തുടങ്ങി സമൂഹത്തിലേക്ക് വളരുന്ന എംടി സിനിമകള്‍ മലയാളത്തിലും ഇന്ത്യയില്‍തന്നെയും വേറിട്ട സിനിമകളായിത്തീരുന്നു.
തിരക്കഥ കാണാവുന്ന സാഹിത്യമാണെന്ന് എംടി പറയുന്നു. തിരക്കഥയില്‍ സാഹിത്യം പാടില്ലെന്ന് നിര്‍ബന്ധം പിടിക്കുന്നവര്തന്നെ എംടിയുടെ തിരക്ക വായിക്കുമ്പോള്‍ ഈ ‘കാണാവുന്ന സാഹിത്യത്തെ’ അംഗീകരിക്കുന്നു. മലയാളത്തില്‍ തിരക്കഥാ സാഹിത്യമെന്ന ശാഖതന്നെ എംടിയുടെ സംഭാവനയാണ്. നോവലും കഥയും പോലെ എംടിയുടെ തിരക്കഥയും ഹൃദയംകൊണ്ടു വായിക്കാം. എംടി സിനിമയിലെ സംഭാഷണവും ദൃശ്യങ്ങളും അവയെക്കാളും വളരുന്നു. വാക്കുകള്‍ക്കിടയിലെ വാചാലതയും ദൃശ്യങ്ങള്‍ക്കിടയിലെ വന്വ്യാഖ്യാനങ്ങളും എംടി തിരക്കഥയുടെ മാത്രം പ്രത്യേകതയാണ്.
സിനിമ പൂര്‍ണമായും സംവിധായകന്റേതാണെന്ന് പറയുന്നവര്‍ എംടിയുടെ തിരക്കഥകള്‍ക്കുള്ള ശക്തിക്ക് മുന്നില്‍ മൗനികളാകുന്നു. വന്‍കിട താരങ്ങളും സംവിധായകരും എംടിയുടെ തിരക്കഥക്കായി വര്‍ഷങ്ങളോളം കാത്തിരിക്കാറുണ്ട്. ഇൗ കാത്തിരിപ്പിന് പിന്നിലൊരു സ്വപ്നമുണ്ട്. തിരക്കഥയിലൂടെ തങ്ങള്‍ക്കു കിട്ടുന്ന ആദരവും അംഗീകാരവും. അതുകൊണ്ടുതന്നെ എംടി എന്ന സിനിമാപെരുന്തച്ചന്റെ സാന്നിധ്യം അനുഗ്രഹമായി കാണുന്നു മലയാളി. അര്‍ഹതപ്പെട്ടവര്‍ക്കു ലഭിക്കുമ്പോഴാണ് പുരസ്കാരങ്ങള്‍ക്ക് വിലയുണ്ടാകുന്നത്. ദാനിയേല്‍ പുരസ്കാരം എംടിക്കാവുമ്പോള് ഈ പുരസ്കാരത്തിന് കൂടുതല്‍ മഹത്വമുണ്ടാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: