കോട്ടയം: നിര്‍മ്മാണ വസ്തുക്കളുടെ അസാധാരണ വിലക്കയറ്റത്തിനും സര്‍ക്കാര്‍ വരുത്തിയ ഭീമമായ കുടിശ്ശികയ്ക്കും കരാറുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് കേരള സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ആന്ധ്രാസര്‍ക്കാര്‍ 2006 ല്‍ പണിയുടെ അടങ്കല്‍ തുകയോ പൂര്‍ത്തിയാക്കല്‍ കാലാവധിയോ പരിഗണിക്കാതെ വിലവ്യതിയാന വ്യവസ്ഥ നടപ്പാക്കിയത് കേരള സര്‍ക്കാരും മാതൃകയാക്കണം.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മുപ്പത് നാല്‍പ്പത് ശതമാനം വരെ നിരക്കു വര്‍ദ്ധനയാണ് നിര്‍മ്മാണവസ്തുക്കള്‍ക്കും സേവനങ്ങള്‍ക്കും ഉണ്ടായത്.സംസ്ഥാനത്തെ കരാറുകാര്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ള കുടിശ്ശിക 2240 കോടി രൂപയാണ്. 2013 നവംബര്‍ മാസത്തെ 260 കോടി രൂപ അനുവദിച്ചെന്ന് മുഖ്യമന്ത്രി പറയുന്നു. എന്നാല്‍ 2013 ഡിസംബര്‍ മുതലുള്ള പണം നല്‍കാനുണ്ട്. ബിപിസിഎല്‍ കമ്പനിക്ക് ടാര്‍ വാങ്ങിയ വകയില്‍ 96 കോടി രൂപ നല്കാത്തതിനാല് ടാര്‍ ലഭിക്കുന്നില്ല. ഇതോടെ ചെറുകിട പണികള്‍ക്ക് ടാര്‍ കിട്ടുന്നില്ല. പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗ്ഗീസ് കണ്ണമ്പള്ളി, ജില്ലാ പ്രസിഡന്റ് റെജി ടി. ചാക്കോ, സെക്രട്ടറി ഷാജി ഇലവത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കോട്ടയം: നിര്‍മ്മാണ വസ്തുക്കളുടെ അസാധാരണ വിലക്കയറ്റത്തിനും സര്‍ക്കാര്‍ വരുത്തിയ ഭീമമായ കുടിശ്ശികയ്ക്കും കരാറുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് കേരള സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ആന്ധ്രാസര്‍ക്കാര്‍ 2006 ല്‍ പണിയുടെ അടങ്കല്‍ തുകയോ പൂര്‍ത്തിയാക്കല്‍ കാലാവധിയോ പരിഗണിക്കാതെ വിലവ്യതിയാന വ്യവസ്ഥ നടപ്പാക്കിയത് കേരള സര്‍ക്കാരും മാതൃകയാക്കണം.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മുപ്പത് നാല്‍പ്പത് ശതമാനം വരെ നിരക്കു വര്‍ദ്ധനയാണ് നിര്‍മ്മാണവസ്തുക്കള്‍ക്കും സേവനങ്ങള്‍ക്കും ഉണ്ടായത്.സംസ്ഥാനത്തെ കരാറുകാര്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ള കുടിശ്ശിക 2240 കോടി രൂപയാണ്. 2013 നവംബര്‍ മാസത്തെ 260 കോടി രൂപ അനുവദിച്ചെന്ന് മുഖ്യമന്ത്രി പറയുന്നു. എന്നാല്‍ 2013 ഡിസംബര്‍ മുതലുള്ള പണം നല്‍കാനുണ്ട്. ബിപിസിഎല്‍ കമ്പനിക്ക് ടാര്‍ വാങ്ങിയ വകയില്‍ 96 കോടി രൂപ നല്കാത്തതിനാല് ടാര്‍ ലഭിക്കുന്നില്ല. ഇതോടെ ചെറുകിട പണികള്‍ക്ക് ടാര്‍ കിട്ടുന്നില്ല. പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗ്ഗീസ് കണ്ണമ്പള്ളി, ജില്ലാ പ്രസിഡന്റ് റെജി ടി. ചാക്കോ, സെക്രട്ടറി ഷാജി ഇലവത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: