ഇഞ്ചിയോണ്‍: ഇന്ത്യന്‍ താരം ടിന്റു ലൂക്കയ്ക്ക് വനിതകളുടെ 800 മീറ്റര്‍ ഫൈനലില്‍ വെള്ളി മെഡല്‍. കസാഖിസ്ഥാന്റെ മാര്‍ഗരീറ്റ മുഖുഷേവയ്ക്കാണ് സ്വര്‍ണം. 1:59.02 സെക്കന്‍ഡു കൊണ്ട് ഓടിയെത്തിയാണ് മുഖുഷേവ സ്വര്‍ണം നേടിയത്.
1:59.02 സെക്കന്‍ഡില്‍ അവസാന 50 മീറ്റര്‍ വരെ ലീഡ് ചെയ്തശേഷമാണ് ടിന്റുവിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്. സീസണിലെ ഏറ്റവും മികച്ച സമയമായ 1:59.19 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ടിന്റു തന്റെ ആദ്യ ഏഷ്യന്‍ ഗെയിംസ് വെള്ളി നേടിയത്.
800 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയുടെ ദേശീയ റെക്കോര്‍ഡായ 1:59.17 സെക്കന്‍ഡ് ടിന്റുവിന്റെ പേരിലാണ്.
2008ല്‍, ജക്കാര്‍ത്തയില്‍ വച്ച് നടന്ന ഏഷ്യന്‍ ജൂനിയര്‍ അത്ലറ്റിക്സ് ച്യാമ്പന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടാന്‍ ടിന്റുവിന് കഴിഞ്ഞിരുന്നു.
2010 ദല്‍ഹി കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ 800 മീറ്റര്‍ ഓട്ടത്തില്‍ 2:01.25 സെക്കന്‍ഡ് കൊണ്ട് പൂര്‍ത്തിയാക്കി ടിന്റു ആറാം സ്ഥാനത്തെത്തിയിരുന്നു.
2010 ഗ്വാങ്ഷു ഏഷ്യന്‍ ഗെയിംസില്‍ ടിന്റു വെങ്കല മെഡല്‍ നേടിയിരുന്നു. ഉഷ സ്കൂള്‍ ഓഫ് അതലറ്റിക്സിലാണ് ടിന്റു പരിശീലനം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: