മൃഗസ്വഭാവവും ദിവ്യസ്വഭാവവും തമ്മില്‍, ഇരുട്ടും വെളിച്ചവും തമ്മില്‍, യുദ്ധം നടക്കുന്നു. അവിടേയും മനുഷ്യന് വിജയിക്കുന്നു. പ്രകൃതിയെ വെട്ടിത്തുറന്ന് മനുഷ്യന് വിമുക്തനാകുന്നു. ഇങ്ങനെ വേദാന്തികള്‍ മായയ്ക്കപ്പുറത്തു മായാബദ്ധമല്ലാതെ ഒന്നുണ്ടെന്നു കണ്ടിരിക്കുന്നു. അതിനെ പ്രാപിച്ചാല്‍പ്പിന്നെ മായാബന്ധമില്ല. ഈ സംഗതി ഏതെങ്കിലും രൂപത്തില്‍ എല്ലാ മതത്തിലുമുണ്ട്. വേദാന്തത്തില്‍ അതു മതത്തിന്റെ രൂപത്തില്‍ എല്ലാ മതത്തിലുമുണ്ട്. വേദാന്തത്തില്‍ അതു മതത്തിന്റെ ആരംഭമാണ്, അവസാനമല്ല എന്നേ വിത്യാസമുള്ളൂ. സ്രഷ്ടാവും ജഗത്പാലകനും മായാധീശ്വരനുമായ ഈശ്വരന് എന്നുപറയുന്നതു വേദാന്തദര്‍ശനത്തിന്റെ പരിസമാപ്തിയല്ല, ആരംഭമേ ആകുന്നുള്ളൂ. ഈ ആശയം വളര്‍ന്നുവളര്‍ന്ന്, മുമ്പു ബഹിഃസ്ഥിതനെന്നു കരുതിയ ആ ഈശ്വരന് അന്തഃസ്ഥിതനാണെന്നും അതു തന്റെ സ്വന്തം ആത്മാവുതന്നെയാണെന്നും വേദാന്തി കണ്ടെത്തുന്നു. സ്വതേ മുക്തനായവന് ഉപാധികള്‍ നിമിത്തം താന്‍ ബദ്ധനാണെന്നു തെറ്റിദ്ധരിച്ചു എന്നേ ഉള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: