തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന സംസ്ഥാനത്ത് രണ്ടു ദിവസത്തെ അവധികഴിഞ്ഞ് ട്രഷറി തുറക്കാന്‍ 1500 കോടി സര്‍ക്കാരിന് കണ്ടെത്തണം.
ട്രഷറിയിലേക്ക് ഈ തുക അടിയന്തിരമായി എത്തിച്ചില്ലെങ്കില്‍ ജീവനക്കാര്‍ക്കുള്ള ശമ്പളം പൂര്‍ണമായും മുടങ്ങും. ക്ഷേമനിധി, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയിലെ മിച്ചഫണ്ട് ട്രഷറിയിലേക്ക് എത്തിക്കാനുള്ള പലവിധ സര്‍ക്കസ്സുകളാണ് ധനവകുപ്പും സര്‍ക്കാരും നടത്തിക്കൊണ്ടിരിക്കുന്നത്.
ശനിയാഴ്ച ബാങ്ക് ഇടപാട് ഉച്ചയ്ക്ക് അവസാനിക്കുന്നതിനാല്‍ വലിയ ചെലവ് വഹിക്കേണ്ടിവരില്ലെന്ന പ്രതീക്ഷയും ധനവകുപ്പിനുണ്ട്. തിങ്കളാഴ്ചയോടെ പരമാവധി തുക കണ്ടെത്താനാണ് ശ്രമം.
ശമ്പളവും പെന്‍ഷനും ഒഴികെയുള്ള മറ്റൊരു ബില്ലും ഈ മാസം 20വരെ മാറേണ്ടതില്ലെന്ന് വാക്കാല്‍ നിര്‍ദേശമുണ്ട്. പ്രതിമാസം ആയിരം കോടി രൂപയുടെ റവന്യു കമ്മിയിലാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.
പൊതുവിപണിയില്‍ നിന്ന് 6900 കോടി രൂപ കടമെടുത്തുകഴിഞ്ഞു. കടമെടുപ്പ് പരിധിയില്‍ ഇളവ് നല്‍കണമെന്ന് കേന്ദ്ര ധനമന്ത്രാലയത്തോട് സംസ്ഥാനം അഭ്യര്‍ത്ഥിച്ചിരുന്നുവെങ്കിലും അനുകൂല പ്രതികരണമുണ്ടായിട്ടില്ല. സാധാരണയായി എല്ലാ മാസവും ആദ്യത്തെ പത്ത് ദിവസം ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളെല്ലാം 20 ദിവസത്തേയ്ക്ക് നീട്ടും. കഴിഞ്ഞ മാസവും ഇത് നടപ്പാക്കിയിരുന്നു. പ്രതിദിനം 50 ലക്ഷത്തിന് മുകളിലുള്ള ഒരു ബില്ലും മാറേണ്ടതില്ലെന്ന് നേരത്തെ നിര്‍ദേശമിറക്കിയിരുന്നു. ഇപ്പോള്‍ പദ്ധതിയേതര വിഭാഗത്തിലടക്കം ഒരു ബില്ലും മാറാത്ത സ്ഥിതിയാണ്. ട്രഷറി സേവിങ്സ് അക്കൗണ്ടും സേവിങ്സ് ബാങ്ക് അക്കൗണ്ടുമുള്‍പ്പെടെ പൊതുജനങ്ങളുടെ നിക്ഷേപങ്ങളടക്കം പിന്‍വലിക്കുന്നതില്‍ നിയന്ത്രണമുണ്ട്.
സംസ്ഥാനത്തിന്റെ പദ്ധതി പ്രവര്‍ത്തനങ്ങളാകെ സ്തംഭിച്ചു.22,762. 58 കോടിയുടെ വാര്‍ഷിക പദ്ധതിയുടെ പുരോഗതി 13.91 ശതമാനമാണെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ കണക്കുകള്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഒഴികെയുള്ള സംസ്ഥാന വാര്‍ഷിക പദ്ധതി 15,300 കോടി രൂപയാണ്.
സാമ്പത്തിക വര്‍ഷത്തിന്റെ പകുതി കഴിഞ്ഞപ്പോള്‍ ചെലവ് 15.41 ശതമാനം മാത്രം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള വാര്‍ഷിക പദ്ധതി വിഹിതം 4700 കോടി രൂപയാണ്. ചെലവ് 9.65 ശതമാനവും. 2762.53 കോടിയുടെ കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ ചെലവ് 12.85 ശതമാനവും.
ചരിത്രത്തിലില്ലാത്ത വികസന സ്തംഭനമാണ് സംസ്ഥാനത്ത്. പൊതുമരാമത്ത് വകുപ്പില്‍തന്നെ ചെലവ് 67. 29 ശതമാനമാണ്.ആരോഗ്യ കുടുംബേക്ഷമവകുപ്പില് 37. 52ഉം, വിനോദ സഞ്ചാര വകുപ്പില്‍ 25. 27 ശതമാനവും. ബാക്കിയുള്ള വകുപ്പുകളിലെല്ലാം സ്ഥിതി ഇതിലും ദയനീയമാണ്. പൊതുവിപണയില്നിന്ന് 14നുമുമ്പ് കടമെടുപ്പ് സാധ്യമല്ല. 1000 കോടി രൂപയുടെ അനുമതിയാണ് കേന്ദ്ര സര്‍ക്കാരില്‍നിന്ന് ലഭിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: