കോട്ടയം: ലൗ ജിഹാദ് ഭീകരവാദത്തിനെതിരെ കൈകോര്‍ക്കുക എന്ന സന്ദേശവുമായി സംസ്ഥാനതലത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നു. വിജയദശമി ദിനത്തില്‍ ഹിന്ദു ഹെല്പ്പ്ലൈനിന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലെയും ദേവീക്ഷേത്രങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ പ്രചാരണ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
‘ധര്‍മ്മ സംസ്ഥാപനാര്‍ത്ഥായാം’ എന്ന പേരില്‍ അറിയപ്പെടുന്ന പ്രവര്‍ത്തനത്തിന് എല്ലാ ദേവീക്ഷേത്രങ്ങളിലും ഒരേ സമയം തുടക്കം കുറിക്കും. രാവിലെ 10.30 ന് ചോറ്റാനിക്കര ദേവീക്ഷേത്ര സന്നിധിയില്‍ ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കും. പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ സംസ്ഥാനത്തുടനീളം പതിനായിരം സന്നദ്ധ പ്രവര്‍ത്തകരെ അണിനിരത്തും. സന്നദ്ധപ്രവര്‍ത്തകരാകാന്‍ താല്പര്യമുള്ള യുവതീയുവാക്കളെ അംഗങ്ങളാക്കിയശേഷം ആഗോള ഭീകരവാദത്തിന്റെ മറ്റൊരു മുഖം വ്യക്തമാക്കുന്ന ലൗ ജിഹാദിനെപ്പറ്റിയും അതിനിരയാകുന്നവരുടെ ദുരിതങ്ങളെപ്പറ്റിയും വിവരിക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്യും. തുടര്‍ പ്രവര്‍ത്തനമെന്ന നിലയില്‍ സംസ്ഥാനത്തെ മുഴുവന്‍ ഭവനങ്ങളിലും ലൗ ജിഹാദിനെതിരെയുള്ള ക്യാമ്പയ്നുമായി സന്നദ്ധ പ്രവര്‍ത്തകര്‍ എത്തും.
പ്രണയം നടിച്ച് ഹിന്ദുപെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോവുകയും മതംമാറ്റിയെടുക്കുകയും ചെയ്യുന്നതു കൂടാതെ പെണ്‍കുട്ടികളുടെ മാനം നശിപ്പിച്ച് ചുവന്ന തെരുവുകളില്‍ എത്തിക്കുന്നതുമടക്കം നിരവധി സംഭവങ്ങളാണ് ലൗ ജിഹാദുമായി ബന്ധപ്പെട്ട് പുറത്തു വരുന്നത്. ഹിന്ദു സമൂഹത്തിന്റെ വശംവേരറുക്കുന്ന ലൗ ജിഹാദിന് ഇരകളാക്കപ്പെട്ട് നൂറോളം പെണ്‍കുട്ടികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് ഹിന്ദു ഹെല്‍പ്പ് ലൈനിന്റെ പ്രവര്‍ത്തകര്‍ പറയുന്നു.
സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, ഐ.ടി പ്രൊഫഷണലുകള്‍, സാഹിത്യസാംസ്കാരിക സാമുദായിക നേതാക്കന്മാരുടെ മക്കള്‍, ഉന്നത പോലീസ് ഗവണ്മെന്റ് അധികാരികളുടെ മക്കള്‍ എന്നിവരാണ് ലൗ ജിഹാദിന് ഇരകളാവുന്നതില്‍ ഏറെയുമെന്നും ലഘുലേഖയില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: