കൊച്ചി: ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഒറ്റത്തവണ വാങ്ങിയാല്‍ മതിയെന്നാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യത്തില്‍ എന്തെങ്കിലും പരാതി ലഭിച്ചാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അക്കാര്യം അന്വേഷിച്ച് കണ്ടെത്തണമെന്ന് വ്യവസ്ഥ ചെയ്യും. നിലവില്‍ 16 വയസുവരെയുള്ളവരെയാണ് സ്പെഷല്‍ സ്കൂളുകളില്‍ സംരക്ഷിക്കാന്‍ വ്യവസ്ഥ. ഇത് 18 വയസുവരെയാക്കണമെന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ 15ന് മന്ത്രിമാരുമായി പ്രത്യേക ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക പരിരക്ഷ ആവശ്യമായ കേന്ദ്രങ്ങളില്‍ ഈമാസം ഒമ്പതുവരെ മുഖ്യമന്ത്രി നടത്തുന്ന സന്ദര്‍ശനത്തിന്റെ ഭാഗമായി കാക്കനാട് കുസുമഗിരി നവജ്യോതി സ്പെഷല്‍ സ്കൂള്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി കുട്ടികളുടെ രക്ഷിതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യമറിയിച്ചത്.
എല്ലാ സ്പെഷല്‍ സ്കൂളുകളും എയ്ഡഡ് ആക്കണമെന്നാണ് സര്‍ക്കാര്‍ ആലോചന. 2004ല്‍ താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അന്നത്തെ സ്പെഷല്‍ സ്കൂളുകളെയെല്ലാം എയ്ഡഡാക്കി. ഇക്കൊല്ലം 100 കുട്ടികള്‍ വരെയുള്ള സ്ഥാപനങ്ങലേയും അടുത്ത വര്‍ഷം 50 കുട്ടികള്‍ വരെയുള്ള സ്ഥാപനങ്ങളേയും എയ്ഡഡാക്കാനാണ് തീരുമാനം. താന്‍ തിരിച്ചു തിരുവനന്തപുരത്ത് ചെന്നാലുടന്‍ ഇത്തരം പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍സ്വകാര്യ സ്ഥാപനങ്ങളിലെ പ്രധാനികളെ ചര്‍ച്ചയ്ക്കു ക്ഷണിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് ആകെയുള്ള ഇത്തരം സ്കൂളുകള്‍ 282 ആണ്. ഇതില്‍ ഒരു സ്കൂള്‍ മാത്രമാണ് സര്‍ക്കാര്‍ വകയായുള്ളത്. എല്ലാജില്ലയിലും ഇത്തരം ഒരു സ്കൂളെങ്കിലും തുടങ്ങുകയെന്ന നിര്‍ദേശം സ്വാഗതാര്‍ഹമാണ്. അത്തരത്തില്‍ സമീപജില്ലകളില്‍ എവിടെയെങ്കിലും സ്കൂള്‍ അനുവദിക്കുമ്പോള്‍ ആദ്യപരിഗണന കുസുമഗിരി സ്കൂളിന് നല്‍കും. ഓട്ടിസം ബാധിതരായവരുടെ കുടുംബങ്ങളെ ബി.പി.എല്‍.പട്ടികയില്‍ പെടുത്തുന്നതിന് നിലവില്‍ തടസമൊന്നുമില്ല. ഇതിലെ ചില വ്യാഖ്യാനങ്ങളാണ് ഉദ്യോഗസ്ഥരെ മറിച്ചു ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നു പറഞ്ഞ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ വ്യക്തത വരുത്തുമെന്ന് പറഞ്ഞു. ഓരോ പ്രവേശന സമയത്തും ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥയും ശരിയല്ലെന്നു പറഞ്ഞ മുഖ്യമന്ത്രി ഇതും പരിഹരിക്കപ്പെടുമെന്ന് അറിയിച്ചു.
രാവിലെ പതിനൊന്നരയോടെ സ്ഥാപനത്തില്‍ എത്തിയ മുഖ്യമന്ത്രി ഏറെനേരം ഇതിന്റെ നടത്തിപ്പുകാരുമായി ഓട്ടിസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. നവജ്യോതിയില്‍ 65 കുട്ടികളാണ് ഇത്തരത്തില്‍ പഠിക്കാനെത്തുന്നത്. മിക്കവരും അന്യജില്ലകളില്‍ നിന്നോ ദൂരദേശങ്ങളില്‍ നിന്നോ വരുന്നവര്‍. അവര്‍ മുഖ്യമന്ത്രിക്കു മുന്നില്‍ വച്ച ഏകനിര്ദേശം സ്കൂളിനെ സ്പെഷല്‍ സ്കൂളാക്കുമ്പോള് സ്പീച്ച് തെറാപ്പി പോലുള്ള വിഭാഗങ്ങളെ ഒഴിവാക്കരുതെന്നതാണ്.
പലരും കുട്ടികളുമായി ഇവിടെ വരാന്‍ ഏറെ കഷ്ടപ്പെടുന്നുണ്ട്. പലപ്പോഴും ബസുകളില്‍ സീറ്റു കിട്ടാതെ വരുമ്പോള്‍ കുട്ടികള്‍ അസന്തുഷ്ടി കാണിക്കും. കണ്ടാല്‍ മറ്റൊരു പ്രശ്നവുമുണ്ടെന്ന് തോന്നാത്തരീതിയിലായതിനാല് വേണ്ടത്ര പരിഗണന ലഭിക്കാറില്ലെന്നും രക്ഷകര്‍ത്താക്കള്‍.
കൊച്ചി: ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഒറ്റത്തവണ വാങ്ങിയാല്‍ മതിയെന്നാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യത്തില്‍ എന്തെങ്കിലും പരാതി ലഭിച്ചാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അക്കാര്യം അന്വേഷിച്ച് കണ്ടെത്തണമെന്ന് വ്യവസ്ഥ ചെയ്യും. നിലവില്‍ 16 വയസുവരെയുള്ളവരെയാണ് സ്പെഷല്‍ സ്കൂളുകളില്‍ സംരക്ഷിക്കാന്‍ വ്യവസ്ഥ. ഇത് 18 വയസുവരെയാക്കണമെന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ 15ന് മന്ത്രിമാരുമായി പ്രത്യേക ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക പരിരക്ഷ ആവശ്യമായ കേന്ദ്രങ്ങളില്‍ ഈമാസം ഒമ്പതുവരെ മുഖ്യമന്ത്രി നടത്തുന്ന സന്ദര്‍ശനത്തിന്റെ ഭാഗമായി കാക്കനാട് കുസുമഗിരി നവജ്യോതി സ്പെഷല്‍ സ്കൂള്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി കുട്ടികളുടെ രക്ഷിതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യമറിയിച്ചത്.
എല്ലാ സ്പെഷല്‍ സ്കൂളുകളും എയ്ഡഡ് ആക്കണമെന്നാണ് സര്‍ക്കാര്‍ ആലോചന. 2004ല്‍ താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അന്നത്തെ സ്പെഷല്‍ സ്കൂളുകളെയെല്ലാം എയ്ഡഡാക്കി. ഇക്കൊല്ലം 100 കുട്ടികള്‍ വരെയുള്ള സ്ഥാപനങ്ങലേയും അടുത്ത വര്‍ഷം 50 കുട്ടികള്‍ വരെയുള്ള സ്ഥാപനങ്ങളേയും എയ്ഡഡാക്കാനാണ് തീരുമാനം. താന്‍ തിരിച്ചു തിരുവനന്തപുരത്ത് ചെന്നാലുടന്‍ ഇത്തരം പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍സ്വകാര്യ സ്ഥാപനങ്ങളിലെ പ്രധാനികളെ ചര്‍ച്ചയ്ക്കു ക്ഷണിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് ആകെയുള്ള ഇത്തരം സ്കൂളുകള്‍ 282 ആണ്. ഇതില്‍ ഒരു സ്കൂള്‍ മാത്രമാണ് സര്‍ക്കാര്‍ വകയായുള്ളത്. എല്ലാജില്ലയിലും ഇത്തരം ഒരു സ്കൂളെങ്കിലും തുടങ്ങുകയെന്ന നിര്‍ദേശം സ്വാഗതാര്‍ഹമാണ്. അത്തരത്തില്‍ സമീപജില്ലകളില്‍ എവിടെയെങ്കിലും സ്കൂള്‍ അനുവദിക്കുമ്പോള്‍ ആദ്യപരിഗണന കുസുമഗിരി സ്കൂളിന് നല്‍കും. ഓട്ടിസം ബാധിതരായവരുടെ കുടുംബങ്ങളെ ബി.പി.എല്‍.പട്ടികയില്‍ പെടുത്തുന്നതിന് നിലവില്‍ തടസമൊന്നുമില്ല. ഇതിലെ ചില വ്യാഖ്യാനങ്ങളാണ് ഉദ്യോഗസ്ഥരെ മറിച്ചു ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നു പറഞ്ഞ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ വ്യക്തത വരുത്തുമെന്ന് പറഞ്ഞു. ഓരോ പ്രവേശന സമയത്തും ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥയും ശരിയല്ലെന്നു പറഞ്ഞ മുഖ്യമന്ത്രി ഇതും പരിഹരിക്കപ്പെടുമെന്ന് അറിയിച്ചു.
രാവിലെ പതിനൊന്നരയോടെ സ്ഥാപനത്തില്‍ എത്തിയ മുഖ്യമന്ത്രി ഏറെനേരം ഇതിന്റെ നടത്തിപ്പുകാരുമായി ഓട്ടിസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. നവജ്യോതിയില്‍ 65 കുട്ടികളാണ് ഇത്തരത്തില്‍ പഠിക്കാനെത്തുന്നത്. മിക്കവരും അന്യജില്ലകളില്‍ നിന്നോ ദൂരദേശങ്ങളില്‍ നിന്നോ വരുന്നവര്‍. അവര്‍ മുഖ്യമന്ത്രിക്കു മുന്നില്‍ വച്ച ഏകനിര്ദേശം സ്കൂളിനെ സ്പെഷല്‍ സ്കൂളാക്കുമ്പോള് സ്പീച്ച് തെറാപ്പി പോലുള്ള വിഭാഗങ്ങളെ ഒഴിവാക്കരുതെന്നതാണ്.
പലരും കുട്ടികളുമായി ഇവിടെ വരാന്‍ ഏറെ കഷ്ടപ്പെടുന്നുണ്ട്. പലപ്പോഴും ബസുകളില്‍ സീറ്റു കിട്ടാതെ വരുമ്പോള്‍ കുട്ടികള്‍ അസന്തുഷ്ടി കാണിക്കും. കണ്ടാല്‍ മറ്റൊരു പ്രശ്നവുമുണ്ടെന്ന് തോന്നാത്തരീതിയിലായതിനാല് വേണ്ടത്ര പരിഗണന ലഭിക്കാറില്ലെന്നും രക്ഷകര്‍ത്താക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: