866. പദ്മഹാസഃ – വിടര്‍ന്ന താമരപ്പൂപോലെ ആകര്‍ഷകമായി ചിരിക്കുന്നവന്. തൊട്ടുമുമ്പുള്ള നാമങ്ങള്‍ ഗുരുവായൂരപ്പന്റെ ശരീരഭാഗങ്ങളെയും ഭൂഷണങ്ങളെയും താമരപ്പൂവുമായി ബന്ധപ്പെടുത്തുന്നവയായിരുന്നു. ഈ നാമം താമരമൊട്ടു വിടരുന്നതുപോലെ ചിരിക്കുമ്പോള്‍ ഭഗവാന്റെ മുഖം വികസിച്ചു പ്രകാശിക്കുന്നതായി അവതരിപ്പിക്കുന്നു.
867. വേദധൃക്ഃ – വേദങ്ങളെ ധരിക്കുന്നവന്. കാരുണ്യമൂര്‍ത്തിയായ ഗുരുവായൂരപ്പന് മനുഷ്യര്‍ക്കു പകര്‍ന്നു കൊടുക്കുന്ന അനന്തവിജ്ഞാനത്തിന്റെ ആധാരതത്ത്വങ്ങള്‍ സംഗ്രഹിച്ചതാണ് വേദങ്ങള്‍. ഭഗവാന്റെ നാഭിയിലുണ്ടായ താമരയില്‍ ജനിച്ച ബ്രഹ്മദേവന് വേദങ്ങളുടെ അല്പാംശം ജനങ്ങള്‍ക്കു പകര്‍ന്നുകൊടുത്തു. അതു വേദങ്ങളുടെ ആമുഖമാണ്. ബാക്കിഭാഗം നമുക്കുവേണ്ടി ഭഗവാന് ധരിക്കുന്നു. അതു സ്വീകരിക്കാനും ഉള്‍ക്കൊള്ളാനുമുള്ള യോഗ്യത നമുക്ക് നേടേണ്ടിയിരിക്കുന്നു.
868. വേദപാലകഃ – വേദങ്ങളെ പാലിക്കുന്നവന്. മനുഷ്യന് അറിഞ്ഞ് ആചരിക്കേണ്ട ധര്‍മ്മങ്ങളുടെ സംഹിതയാണ് വേദങ്ങളും സ്മൃതികളും മനുഷ്യസമൂഹത്തില്‍ ധര്‍മ്മം ക്ഷയിക്കുമ്പോള്‍ ഭഗവാന് പലരൂപത്തില്‍ അവതരിച്ച് ധര്‍മ്മത്തെ പുനഃസ്ഥാപിക്കുന്നു. എല്ലാക്കാലത്തും മാര്‍ഗ്ഗദര്‍ശനത്തിനായി വേദങ്ങളെ നശിക്കാതെ നിലനിറുത്തുന്നു. കാലാനുസൃതമായ അനുബന്ധങ്ങളോടെ വേദങ്ങളെയും വേദജ്ഞരെയും ഭഗവാന് പാലിക്കുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: