തൃശൂര്‍: ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് മുസ്ലിം യുവാവ് വിവാഹം ചെയ്ത് വഞ്ചിച്ചതായി പരാതി. ചാവക്കാട് എടക്കഴിയൂര്‍ ഉദയംതിരുത്തി വിട്ടില്‍ അഹമ്മദുക്കുട്ടിയുടെ മകന് നൗഫലാണ് വല്ലച്ചിറ തെക്കൂട്ട് ബാലന്റെ മകള്‍ രഞ്ജിനിയെ ചതിയില്‍ കുടുക്കിയത്. വിവാഹം കഴിഞ്ഞ് ആറു മാസത്തിനുശേഷമാണ് താന്‍ കബളിപ്പിക്കപ്പെട്ടത് അറിഞ്ഞതെന്ന് രഞ്ജിനി പത്രസമ്മേളനത്തില്‍ പറഞ്ഞു.
കൂടിയാട്ട കലാകാരിയായ പെണ്‍കുട്ടിയെ 2012 ലാണ് യുവാവ് പരിചയപ്പെട്ടത്. അരൂണ്‍ മേനോന് എന്നു പറഞ്ഞാണ് ഇയാള്‍ രഞ്ജിനിയുമായി അടുത്തത്. ഒരു വര്‍ഷത്തിന് ശേഷം വീട്ടുകാരുടെ സമ്മതത്തോടെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചാണ് ഇരുവരും വിവാഹിതരായത്.
വിവാഹ ചടങ്ങുകളില്‍ ഇയാളുടെ വിട്ടുകാര് പങ്കെടുത്തിരുന്നില്ലെന്ന് രഞ്ജിനി പറയുന്നു. തന്നെക്കാള്‍ താഴ്ന്ന ജാതിയില്‍പ്പെട്ടതിനാല്‍ വിട്ടുകാര് വിവാഹത്തിന് സമ്മതിക്കില്ലെന്നും അതുകൊണ്ട് വിവാഹ ശേഷം വിട്ടുകാരെ അനുനയിപ്പിക്കാമെന്നാണ് ഇയാള്‍ രഞ്ജിനിയുടെ വീട്ടുകാരോട് പറഞ്ഞത്.
വിവാഹം ക്ഷേതനടയില് കഴിഞ്ഞെങ്കിലും രജിസ്റ്റര്‍ ചെയ്തിരുന്നില്ല. രജിസ്റ്റര്‍ ചെയ്യണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തന്ത്രപൂര്‍വ്വം ഒഴിഞ്ഞ് മാറി. വിവാഹ ശേഷം പലതവണ ജോലി സംബന്ധമായ കാര്യങ്ങള്‍ക്കെന്ന് പറഞ്ഞ് ദിവസങ്ങളോളം വീട്ടില്‍ നിന്ന് വിട്ടു നില്‍ക്കുകയും ഈ സമയങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് വെയ്ക്കുകയുമായിരുന്നു പതിവെന്ന് രഞ്ജിനി പറഞ്ഞു. ഇതിനിടെ ഒരു സ്ത്രീയുടെ ഫോണ്‍ വരുന്നതില്‍ സംശയം തോന്നിയപ്പോള്‍ ആ നമ്പറില്‍ തിരിച്ചു വിളിച്ചപ്പോള്‍ താന്‍ വിളിക്കുന്നത് തന്റെ ഭര്‍ത്താവായ നൗഫലിന്റെ ഫോണിലേക്കാണെന്നാണ് മറുപടി ലഭിച്ചതെന്നും രഞ്ജിനി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ആദ്യം ഇതൊന്നും രഞ്ജിനി മുഖവിലയ്ക്കെടുത്തില്ല. ഇതിനിടെ ഇയാളുടെ ബാഗ് പരിശോധിച്ചപ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കുകയും അതില്‍ നൗഫല്‍ എന്ന പേര് കാണുകയും ചെയ്തതോടെയാണ് വഞ്ചിക്കപ്പെട്ട വിവരം മനസിലായത്. തൃശൂരിലെ ഒരു ടൂറിസ്റ്റ് ഹോമിലായിരുന്നു ഇയാള്‍ ജോലി ചെയ്തിരുന്നത്. ഇവിടെ തന്റെ വിട്ടുകാര് അന്വേഷിച്ചപ്പോള്‍ മുസ്ലീം മതവിഭാഗത്തില്പ്പെട്ടയാളണെന്നും വ്യക്തമായി. ഇയാള്‍ക്ക് ഭാര്യയും രണ്ട് കുട്ടികളും ഉണ്ടെന്ന് ടൂറിസ്റ്റ് ഹോം അധികൃതര്‍ പറഞ്ഞു. സംഭവം അറിഞ്ഞതോടെ തന്റെ വിട്ടുകാര് ഇയാളോട് കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ കൊല്ലുമെന്ന് ഭീഷണി മുഴക്കിയതായും രഞ്ജിനി പറഞ്ഞു.
കഴിഞ്ഞ മാസം ഒമ്പതിനാണ് ഇയാള്‍ വിട്ടില്‍ നിന്ന് പോയത്. ഇതിനിടെ ഇയാളുടെ ബന്ധുക്കള്‍ തന്റെ വിട്ടിലെത്തുകയും ഇസ്ലാം മതം സ്വീകരിക്കുകയാണെങ്കില്‍ രണ്ടാം ഭാര്യയായി കഴിയാമെന്നും പറഞ്ഞു. ഇത് സമ്മതിക്കാതിരുന്ന തന്നെയും വിട്ടുകരെയും വീണ്ടും ഭീഷണിപ്പെടുത്തിയതായി രഞ്ജിനി പറഞ്ഞു. വഞ്ചനയിലൂടെ ലൗജിഹാദാണോയെന്ന് സംശയിക്കുന്നതായും ഇവര്‍ പറഞ്ഞു. തൃശൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നൗഫലിനെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും രഞ്ജിനി പറഞ്ഞു. പത്രസമ്മേളനത്തില്‍ മിനി മനോഹരന്, സരള ബാലന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: