അഹമ്മദാബാദ്: ഗുജറാത്തില്‍ അമിത് ഷായുടെ നിര്‍ദ്ദേശ പ്രകാരം, നരേന്ദ്ര മോദിക്കുവേണ്ടി, യുവതിയെ നിരീക്ഷിച്ചെന്ന ആരോപണം അന്വേഷിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ രൂപീകരിച്ച സംഘം ഹൈക്കോടതി പിരിച്ചുവിട്ടു. യുവതിയുടെ അച്ഛന് പ്രാണ്‍ലാല്‍ സോണി നല്കിയ പരാതിപ്രകാരമാണ് ഗുജറാത്ത് ഹൈക്കോടതി അന്വേഷണ സംഘത്തെ പിരിച്ചുവിട്ടത്.
2009ല്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്കുവേണ്ടി അന്നത്തെ ആഭ്യന്തര മന്ത്രി അമിത് ഷായാണ് ആര്‍ക്കിടെക്ടായ യുവതിയെ നിരീക്ഷിക്കാന്‍ ഉത്തരവിട്ടതെന്നാണ് ആരോപണം. ഇത്തരം അന്വേഷണവും നടപടികളും തന്റെ കുടുംബത്തിന്റെ സ്വകാര്യത തന്നെ തകര്‍ക്കുകയാണെന്ന് ചൂണ്ടിക്കാട്ടി, അന്വേഷണം അവസാനിപ്പിക്കാന്‍ ഉത്തരവ് നല്കണമെന്നഭ്യര്ഥിച്ചാണ് സോണി ഹര്‍ജി നല്‍കിയിരുന്നത്.
വ്യാഴാഴ്ചയാണ് സോണി ഹര്‍ജി നല്‍കിയത്. ജസ്റ്റീസ് പരീഷ് ഉപാദ്ധ്യയ ഇത് പരിഗണിച്ച് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞിരുന്നു. തുടര്‍ന്നാണ് അന്വേഷണ സംഘത്തെ പരിച്ചുവിട്ടത്.ജസ്റ്റീസ് സുഗന്യ ഭട്ട്, റിട്ട. ഐഎഎസ് ഓഫീസറായ കെസി കപൂര്‍ എന്നിവരടങ്ങിയ സമിതിയെയാണ് പിരിച്ചുവിട്ടത്. യുവതിയെ നിരീക്ഷിച്ചെന്ന ആരോപണം കോബ്ര പോസ്റ്റ് ഡോട്ട് കോം, ഗുലൈല്‍ ഡോട്ട്കോം പന്നിവരാണ ഉന്നയിച്ചത്. അമിത് ഷായുടെ സംസാരമെന്നു പറഞ്ഞ് ചില ഓഡിയോയും ഇവര്‍ പുറത്തുവിട്ടു.
കമ്മീഷന് അന്വേഷണം തുടങ്ങുകയും മൂന്നു തവണ കമ്മീഷന്റെ കാലാവധി നീട്ടിക്കൊടുക്കുകയും ചെയ്തിരുന്നു. തന്റെ കുടുംബത്തിന്റെ സ്വകാര്യത തകര്‍ക്കുന്ന അന്വേഷണം നിര്‍ത്തണമെന്നാവശ്യപ്പെട്ട് സോണി മനുഷ്യവകാശ കമ്മീഷന് അടക്കം പലവേദികളിലും പരാതി നല്കി. ഒരു പ്രയോജനവും ഉണ്ടാകാത്തതിനെത്തുടര്‍ന്നാണ് സോണി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്. തന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് യുവതിയെ നിരീക്ഷിച്ചതെന്നും തങ്ങള്‍ ഇരയായതല്ലെന്നും സോണി ഹര്‍ജിയില്‍ വ്യക്തമാക്കി.
പൊതു പ്രധാന്യം ഉള്ള വിഷയങ്ങളില്‍, പരാതിയുണ്ടെങ്കില്‍ മാത്രമേ കമ്മീഷനെ നിയമിക്കാന്‍ കഴിയൂ. ഈ കേസില്‍ വിവരങ്ങള്‍ എല്ലാം മാധ്യമങ്ങളില്‍ നിന്ന് എടുത്തതാണെന്നും ഒരു പരാതി പോലും ഇല്ലാതെയാണ് സമിതിയെ നിയയോഗിച്ചതെന്നും സോണി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇത് തികച്ചും വ്യക്തി പരവും, സ്വകാര്യവുമായ കാര്യമാണെന്ന് പരിഗണിക്കാതെയാണ് സമതിയെ നിയോഗിച്ചത്, ഈ വിഷയത്തില്‍ പൊതുതാല്പ്പര്യമില്ല, ദേശീയ താല്‍പ്പര്യവുമില്ല. അതിനാല്‍ കമ്മീഷന് തന്നെ പരിച്ചുവിടണം. സോണി ഹര്‍ജിയില്‍ പറഞ്ഞു. സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണെന്നും സോണി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: