ലണ്ടന്‍: ഓസ്ട്രേലിയന്‍ എഴുത്തുകാരന് റിച്ചാര്‍ഡ് ഫ്ളാനഗന് ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്ക്കാരം.
ദി നാരോ റോഡ് ടു ദി ഡീപ്പ് നോര്‍ത്ത് എന്ന കൃതിക്കാണ് പുരസ്കാരം. രണ്ടാം ലോകമഹായുദ്ധകാലത്ത് തടവില്ലായവരുടെ ജീവിതം വരച്ചുകാട്ടുന്നതാണ് നോവല്‍.
യു.എസ് എഴുത്തുകാരുടെ നോമിനേഷന് കൂടി ഉള്‍പ്പെടുത്തിയ പ്രഥമ ബുക്കര്‍ പുരസ്ക്കാരത്തിനാണ് റിച്ചാര്‍ഡ് ഫ്ളാനഗന് അര്‍ഹനായിരിക്കുന്നത്. 46 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ആദ്യമായാണ് ഇംഗ്ലീഷില്‍ എഴുതുന്ന ഏത് രാജ്യക്കാരനെയും ബുക്കര്‍ പ്രൈസിന് നാമനിര്‍ദ്ദേശം ചെയ്യാമെന്ന വ്യവസ്ഥ ഏര്‍പ്പെടുത്തിയത്.
മുമ്പ് കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെയും അയര്‍ലണ്ട്, സിംമ്പാവേ എന്നിവിടങ്ങളിലേയും എഴുത്തുകാരെ മാത്രമേ നാമനിര്‍ദ്ദേശം ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളു.
ബുക്കര്‍ പ്രൈസ് നേടുന്ന മൂന്നാമത്തെ ഒസ്ട്രേലിക്കാരനാണ് സംവിധായകന് കൂടിയായ റിച്ചാര്‍ഡ് ഫ്ളാനഗന്.
മനുഷ്യത്വത്തിന്റെ അസാധാരണമായ ആവിഷ്കാരമാണ് കൃതിയെന്ന് പുരസ്കാര നിര്‍ണയ സമിതി വിലയിരുത്തി.
ബുക്കര്‍ പ്രൈസിനായുള്ള അവസാന ആറുപേരുടെ പട്ടികയില്‍ ഇന്ത്യക്കാരനായ നീല്‍ മുഖര്‍ജിയും ഉള്പെട്ടിരുന്നു. 48.86 ലക്ഷം രൂപ (50,000 പൗണ്ട്) ആണ് സമ്മാനത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: