ഒരുദിവസം പ്രഭാതത്തില്‍ സൂരേ്യാദയത്തിനുമുമ്പ്, തന്റെ ശിഷ്യഗണങ്ങളോടൊപ്പം ഗൗതമബുദ്ധന് ഇരിക്കുകയായിരുന്നു. അപ്പോഴും ഇരുട്ടായിരുന്നു. വലിയ രാമഭക്തനായ ഒരാള്‍ അപ്പോള്‍ അവിടെ വന്നു ”രാമ രാമ രാമ” എന്ന ജപമല്ലാതെ മറ്റൊന്നും ജീവിതത്തില്‍ അദ്ദേഹം ഉരിയാടിയിട്ടില്ല. അദ്ദേഹത്തിന്റെ വസ്ത്രങ്ങളില്‍പോലും നിറയെ ”രാമ, രാമ” എന്ന് എഴുതിയിട്ടുണ്ടായിരുന്നു. അദ്ദേഹം അമ്പലങ്ങളില്‍ പോകുക മാത്രമല്ല അനേകം അമ്പലങ്ങള്‍ നിര്‍മ്മിക്കുകകൂടി ചെയ്തു.
അദ്ദേഹത്തിനു പ്രായമേറിവരവേ ഒരു സംശയമുദിച്ചു. ”ഞാന്‍ എന്റെ ജീവിതം മുഴുവന്‍ ‘രാമ, രാമ’ എന്ന് ജപിച്ച് കഴിയുന്നു. പക്ഷേ, ദൈവത്തില്‍ വിശ്വസിക്കാത്തവര്‍, അവര്‍ക്കുപോലും സൂര്യന് ഉദിക്കുന്നു. അവരും ശ്വസിക്കുന്നു അവരും ആനന്ദത്തൊടുകൂടി ഇരിക്കുന്നു. സന്തോഷകരമായ അനേകം സന്ദര്‍ഭങ്ങള്‍ അവരുടെ ജീവിതത്തിലുമുണ്ടാവുന്നു. ഞാനോ ‘രാമ, രാമ’ എന്ന് ജപിച്ചു കഴിയുക മാത്രം ചെയ്യുന്നു. അവര്‍ പറയുന്നതുപോലെ, ദൈവം ഇല്ല എന്നു വരികില്‍ എന്റെ ജീവിതം ആകെ പാഴായിപ്പോയിരിക്കയാണല്ലോ.
ദൈവമുണ്ടെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. പക്ഷേ, ഇപ്പോള്‍ വന്നു കയറി ഒരു മൂലയ്ക്കു നില്‍പ്പുറപ്പിച്ച് അദ്ദേഹം ചോദിച്ചു. ദൈവം ഉണ്ടോ അതോ ഇല്ലയോ? ഗൗതമന് അദ്ദേഹത്തെ നോക്കിയിട്ട് പറഞ്ഞു. ”ഇല്ല”. ശിഷ്യഗണങ്ങളുടെ ഇടയില്‍നിന്ന് അപ്പോള്‍ ആശ്വാസത്തിന്റെ ഒരു വലിയ നെടുവീര്‍പ്പുയര്‍ന്നു. ദൈവമുണ്ടോ ഇല്ലയോ എന്നതു സംബന്ധിച്ച പോരാട്ടമായിരുന്നു എന്നും അവരില്‍ സംഭവിച്ചുകൊണ്ടിരുന്നത്. ഗൗതമനോട് പല പ്രാവശ്യം ഈ ചോദ്യം അവര്‍ ചോദിച്ചിട്ടുണ്ട്. ചോദിക്കുമ്പോഴൊക്കെ ഗൗതമന് മൗനം പാലിക്കും. ഇതാദ്യമായാണ് അദ്ദേഹം വ്യക്തമായി ”ഇല്ല.” എന്നു പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: