കൊച്ചി: സ്വകാര്യബസ്സുകള്‍ക്ക് സൂപ്പര്‍ക്ലാസ് പെര്‍മിറ്റുകള്‍ നല്കാന് പാടില്ലെന്ന് ഹൈക്കോടതി. സ്വകാര്യബസ്സുകള്‍ക്ക് ഫാസ്റ്റിനു മുകളിലുള്ള പെര്‍മിറ്റുകള്‍ നല്‍കിക്കൊണ്ടുള്ള സര്‍ക്കാരിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
പെര്‍മിറ്റുകള്‍ ഏറ്റടെുക്കാന്‍ സജ്ജമാണെന്ന കെഎസ്ആര്‍ടിസിയുടെ സത്യവാങ്മൂലം കൂടി പരിഗണിച്ചാണ് കോടതി വിധി. നവംബര്‍ 15 ന് മുമ്പ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
2018 നുള്ളില്‍ കാലാവധി അവസാനിക്കുന്ന 241 സൂപ്പര്‍ക്ലാസ് പെര്‍മിറ്റുകളാണ് സ്വകാര്യ ബസ്സുകള്‍ക്ക് നല്‍കിയിരുന്നത്. 2014 ജൂണിനുള്ളില്‍ കാലാവധി അവസാനിച്ച 91 പെര്‍മിറ്റുകള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതുപ്രകാരം 41 പെര്‍മിറ്റുകള്‍ ഏറ്റെടുക്കുകയും ചെയ്തു.
അതിനിടെയാണ് ആവശ്യത്തിന് കെഎസ്ആര്‍ടിസി ബസ്സുകള്‍ ഇല്ലെന്ന് കാണിച്ച് സൂപ്പര്‍ക്ലാസ് പെര്‍മിറ്റുകള്‍ സ്വകാര്യബസ്സുകള്‍ക്ക് നല്‍കാമെന്ന വിവാദ ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയത്.
ഇതിനെതിരെ ചില സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ ഹൈക്കോടതി നിര്‍ദ്ദേശം. ഇതോടെ സ്വകാര്യ ബസ് ലോബിയെ സഹായിക്കുന്ന സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടിയായി.
സര്‍ക്കാര്‍ വാദത്തിന് വിപരീതമായി ആവശ്യത്തിന് ബസ്സുകള്‍ തങ്ങളുടെ കൈവശമുണ്ടെന്നും പെര്‍മിറ്റുകള്‍ ഏറ്റെടുക്കാന്‍ സജ്ജമാണെന്നും കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചിരുന്നു. കോടതി വിധി പുറത്തുവന്നതോടെ ഇനിമുതല്‍ കെഎസ്ആര്‍ടിസിക്ക് സൂപ്പര്‍ക്ലാസ് പെര്‍മിറ്റുകള്‍ ഏറ്റെടുക്കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: