കല്‍പ്പറ്റ:വയനാട്ടിലെ മാവോയിസ്റ്റ് സാന്നിദ്ധ്യം സര്‍ക്കാര്‍ സൃഷ്ടിയാണെന്ന് ആദിവാസി പുനരധിവാസ ജനകീയ അന്വേഷണ സമിതി കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആദിവാസികളെ പാര്ശ്വവല്ക്കരിക്കാന് മാത്രമേ ഇത് ഉപകരിക്കുകയുള്ളൂ.
കോളനിയിലെ ക്ഷേമകാര്യങ്ങളന്വേഷിക്കാന് ആരെത്തിയാലും അവരെ മാവോവാദികളെന്ന് മുദ്രകുത്തുന്ന കാലം വിദൂരത്തല്ല. ഇത് ചെറുക്കേണ്ടതാണെന്നും സമിതി പറഞ്ഞു.
2001-2002 ല്‍ എ.കെ.അന്റണി തുടങ്ങിവെച്ച ആദിവാസി പുനരധിവാസ പദ്ധതിയെക്കുറിച്ച് തയ്യാറാക്കിയ സമഗ്ര റിപ്പോര്‍ട്ട് നവംബര്‍ ആദ്യവാരത്തില്‍ സമര്‍പ്പിക്കാന്‍ ആദിവാസി പുനരധിവാസ ജനകീയ അന്വേഷണ സമിതി തീരുമാനിച്ചതായി ഇവര്‍ പറഞ്ഞു. പ്രമുഖ പത്രപ്രവര്‍ത്തകനായ ബി.ആര്.പി.ഭാസ്ക്കര്‍ ആണ് സമിതി അദ്ധ്യക്ഷന്‍.
മുന്‍കാലഘട്ടത്തില്‍ സര്‍ക്കാര്‍ നടപ്പാക്കിതുടങ്ങിയ ആദിവാസി പുനരധിവാസ പദ്ധതിയെകുറിച്ചുള്ള വസ്തുതാന്വേഷണമാണ് റിപ്പോര്‍ട്ട്. കണ്ണൂര്‍ ജില്ലയിലെ ആറളം ഫാം, ആലക്കോട് എസ്റ്റേറ്റ്, അട്ടപ്പാടിയിലെ ആദിവാസി പ്രോജക്ടുകളായ, ചിണ്ടക്കി, പോത്തുപാടി, വട്ടുലക്കി, കരുവാര തുടങ്ങിയ ഫാമുകള്‍ ഇടുക്കിജില്ലയിലെ പുനരധിവാസ മേഖലയായ കുണ്ടള, മറയൂര്‍, ചിന്നക്കനാല്‍ തുടങ്ങിയ മേഖലകളില്‍ സമിതി തെളിവെടുപ്പ് നടത്തി. വനവാസികളുമായുള്ള അഭിമുഖം, സ്ഥിതിവിവരകണക്കുകള്‍, പുനരധിവാസ ഭൂമിയിലെ കാര്‍ഷിക പദ്ധതികള്‍, വീടുകളുടെ ഇന്നത്തെ അവസ്ഥ, തൊഴില്‍, ആരോഗ്യനില തുടങ്ങിയവയെല്ലാം പഠനവിധേയമായി.
ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ ഉന്നതാധികാര സമിതിയുടെ മേല്‍നോട്ടത്തില്‍ സംസ്ഥാന-ജില്ലാതലത്തില്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി മിഷന് മാതൃകയില്‍ സമര്‍പ്പിക്കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാല്‍ ആറളം ഫാം ഉള്‍പ്പെടെ 6777 ഏക്കര്‍ ഭൂമി അനാഥമാക്കിയെന്നും മിഷന് മാതൃകയിലുള്ള പ്രവര്‍ത്തനം സര്‍ക്കാര്‍ അവസാനിപ്പിച്ചെന്നുമാണ് നില്‍പ്പ്സമരം നടത്തുന്ന് ആദിവാസികള്‍ ആരോപിക്കുന്നത്. മുന്‍ ബിജെപി സര്‍ക്കാര്‍ കൈമാറിയ 19600 വനഭൂമയിലും സൗജന്യ നിരക്കില്‍ ആദിവാസികള്‍ക്ക് നല്കിയ ആറളം ഫാമിലും കയ്യേറ്റവും അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടക്കുന്നു. പ്രിയദര്‍ശിനി, പൂക്കോട് പ്രോജക്ടുകള്‍ ടൂറിസം മേഖലയിലേക്ക് മാറുന്നതായി വനവാസികള്‍ ആരോപിക്കുന്നു.
2006 ലെ വനാവകാശ നിയമത്തിന്റെയും ഭൂമി വനം എന്നിവയുമായി ബന്ധപ്പെട്ട് സാര്‍വ ദേശീയതനത്തില് രൂപപ്പെട്ടുവന്ന ധാരണകളുടെയും പശ്ചാത്തലത്തില്‍ ആദിവാസി പുനരധിവാസ പദ്ധതിയെ സര്‍ക്കാര്‍ സമഗ്രമായി സമീപിക്കണമെന്ന സമിതിയുടെ കാഴ്ച്ചപ്പാട് സര്‍ക്കാരിനെ അറിയിക്കും. പത്രസമ്മേളനത്തില്‍ ബി.ആര്.പി.ഭാസ്ക്കര്‍, കെ.വേണു, ബിഷപ്പ് ഗീവര്‍ഗീസ് മാര്‍കൂറിലോസ്, സക്കറിയ, സിവിക് ചന്ദ്രന്, പ്രൊഫസര്‍ കുസുമം ജോസഫ്, ഡോ. കെ.എച്ച്. അമിതാബച്ചന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: