എരുമേലി: വാഹനാപകടങ്ങള്‍ക്ക് വഴിയൊരുക്കി നില്ക്കുന്ന ടൗണിലെ മണ്‍തിട്ടയും മരവും നില്ക്കുന്ന സ്ഥലം സര്‍വ്വേയര്‍ അളന്നു തിട്ടപ്പെടുത്തി നല്കിയാല് തടസ്സമായി നില്ക്കുന്ന മണ്‍തിട്ടയും മറ്റും മാറ്റാമെന്ന് പൊതുമരാമത്ത് എഇ മോളമ്മ പറഞ്ഞു.
റോഡുകള്‍ക്ക് വിതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള തിട്ടകള്‍ എടുത്ത് കേസുമായി കോടതി കയറിയിറങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എരുമേലി ടൗണിലെ മണ്‍തിട്ട അളന്നു നല്‍കുന്നതാണ് ശരിയെന്നും അവര്‍ പറഞ്ഞു. ഇതുമായി ന്ധപ്പെട്ട് താലൂക്ക് സര്‍വ്വേയറുടെ മണ്‍തിട്ട അളക്കാനുള്ള ശ്രമവുംനിരവധി തവണ പരാജയപ്പെട്ടതായും അധികൃതര്‍ പറഞ്ഞു. എരുമേലി വില്ലേജ് ആഫീസില്‍ നിന്നും മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ കോട്ടയത്തു നിന്നും രേഖകളുമായി കഴിഞ്ഞ ദിവസമെത്തിയെങ്കിലും അതും മാറിപ്പോകുകയായിരുന്നു.
എരുമേലി ടൗണിലെ റോഡിലേക്ക് തള്ളി നില്ക്കുന്ന മണ്‍തിട്ട മാറ്റാന്‍ മരാമത്ത് വകുപ്പ് സ്വകാര്യ വ്യക്തി നേരില്‍ കണ്ടെങ്കിലും മണ്‍തിട്ട മാറ്റാന്‍ തയ്യാറായിട്ടുമില്ല. എന്നാല്‍ നിയമപരമായി മാറ്റാനുള്ള നടപടിക്കായി അളന്നു തിരിക്കാനുള്ള സര്‍വ്വേയറുടെ ശ്രമം പരാജയപ്പെട്ടതും ജനങ്ങള്‍ക്ക് തിരിച്ചിടിയായിട്ടുണ്ട്.
റോഡിലെ മണ്‍തിട്ട മാറ്റണമെന്നാവശ്യപ്പെട്ട് ശബരിമല റോഡു സുരക്ഷാ കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ചന്ദ്രശേഖരദാസ് സ്ഥലം സന്ദര്‍ശിച്ച് മരാമത്ത് വകുപ്പിനോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സര്‍വ്വേയര്‍ അളന്നിട്ട് റോഡിന്റെ മണ്‍തിട്ട മാറ്റാനുള്ള സാദ്ധ്യതയില്ലെന്നും ഉദ്യോഗസ്ഥര്‍ക്കുമേല്‍ രാഷ്ട്രീയ സ്വാധീനവും സമ്മര്‍ദ്ദവും ഉണ്ടെന്നും നാട്ടുകാരും പറയുന്നു. എന്നാല്‍ എംഎല്‍എ പി.സി. ജോര്‍ജ് അടക്കമുള്ള നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളിലെത്തി ചര്‍ച്ചകള്‍ നടത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. മണ്‍തിട്ട എടുക്കാതെ റോഡ് നവീകരണജോലി തുടരാനുള്ള നീക്കത്തിലാണ് പൊതുമരാമത്ത് വകുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: