എരുമേലി: പടര്‍ന്നുപന്തലിച്ച വന്‍ മരങ്ങളുടെ നടുവില്എരുമേലി ക്ഷേത്രത്തി ലെ മേല്ശാന്തിമഠം അപകടാവസ്ഥയില്‍. വലിയമ്പലത്തിനു സമീപത്തായി നിര്‍മ്മിച്ച മേല്ശാന്തിമഠത്തില് നിന്ന് പാഴ്മരങ്ങളുടെയും ഇഴജന്തുക്കളുടെയും ഭീഷണിയെത്തുടര്‍ന്ന് ശാന്തിക്കാര്‍ താമസം മാറ്റിയിരിക്കുകയാണ്. മൂന്നോളം വാകമരങ്ങളുടെ നടുവില്‍ നിര്‍മ്മിച്ച ചെറിയ ശാന്തിമഠത്തിന്റെ മുകളിലേക്ക് ഉണങ്ങിയശിഖരം ഒടിഞ്ഞുവീണതാണ് ക്ഷേത്രത്തിലെ ശാന്തിക്കാരെ ആശങ്കയിലാക്കിയത്. ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ലക്ഷങ്ങള്‍ മുടക്കി പല പദ്ധതികളും ചെയ്യുന്ന അധികൃതര്‍ മേല്ശാന്തിമഠം മാത്രം നവീകരിച്ച് സുരക്ഷിതമാക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.
ശബരിമല തീര്‍ത്ഥാടന ക്രമീകരണങ്ങള്‍ക്കായി ക്ഷേത്രത്തിലെത്തുന്ന നിരവധി ശാന്തിക്കാരുടെ ഏക ആശ്വാസമാണ് ഈ ശാന്തിമഠം. എന്നാല്‍ വന്മരങ്ങളുടെ ഭീഷണിയില്‍ നിന്നും സംരക്ഷണം നല്കാന് അധികൃതര്‍ക്ക് കഴിയുന്നില്ലെന്നും പരാതിയുണ്ട്.
കോണ്‍ക്രീറ്റ് ചെയ്തു നിര്‍മ്മിച്ച ശാന്തിമഠം ചോര്‍ന്നൊലിക്കുന്നുവെന്ന പരാതിയിന്മേല് രണ്ടുവര്‍ഷം മുമ്പ് കെട്ടിടത്തിന്റെ മുകളില്‍ വീണ്ടും ഇരുമ്പു കേഡറും ഷീറ്റും ഉപയോഗിച്ച് മേല്‍ക്കൂര സ്ഥാപിച്ചിരുന്നു. എന്നാല്‍ മരങ്ങളുടെ ശിഖരങ്ങള്‍ ഒടിഞ്ഞുവീണ് മേല്‍ക്കൂരയ്ക്ക് കേടുപാടുകള്‍ സംഭവിച്ചെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: