എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന് ഭാഗമായി തുലാമാസ പൂജതൊഴാനായി തീര്‍ത്ഥാടകര്‍ എത്തിയതോടെ എരുമേലി വലിയമ്പലം നടപ്പന്തല്‍ മാലിന്യക്കൂമ്പാരമായി. കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയ തീര്‍ത്ഥാടകര്‍ പാചകം ചെയ്ത് ആഹാരം കഴിച്ചതടക്കമുളള മാലിന്യങ്ങളാണ് നടപ്പന്തലിന്റെ ഒരു ഭാഗത്ത് ചിന്നിചിതറിക്കിടക്കുന്നത്. പേട്ടതുളളി വരുന്ന തീര്‍ത്ഥാടകര്‍ക്കും ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന തീര്‍ത്ഥാടകര്‍ക്കും മറ്റ് യാത്രക്കാര്‍ക്കും മാലിന്യം ദുരിതമായിരിരിക്കുകയാണ്. തീര്‍ത്ഥാടകരെത്തുന്ന എരുമേലിയില്‍ മാലിന്യ നിക്ഷേപം യഥാസമയങ്ങളില്‍ നീക്കം ചെയ്യണമെന്ന് ശബരിമല സ്പെഷ്യല്‍ കമ്മീഷര്‍ കെ. ബാബു എരുമേലിയിലെത്തി കഴിഞ്ഞ ദിവസമാണ് ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ദേവസ്വം കമ്മീഷണറുടെ നിര്‍ദേശം നടപ്പിലാക്കുന്നതില്‍ കടുത്ത അനാസ്ഥയാണ് അധികൃതര്‍ കാട്ടുന്നതെന്നും നാട്ടുകാര്‍ പറയുന്നു. നടപ്പന്തലിനുളളില് കുമിഞ്ഞുകൂടിയ മാലിന്യങ്ങളില്‍ ചവിട്ടിയാണ് തീര്‍ത്ഥാടകര്‍ ക്ഷേത്രത്തിനുളളില്‍ പ്രവേശിക്കുന്നതെന്നും ശബരിമല അയ്യപ്പസേവാസമാജം സെക്രട്ടറി എസ്. മനോജ് പറഞ്ഞു. അടിയന്തരമായി മാലിന്യം നീക്കംചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: