ന്യൂദല്‍ഹി: രാജ്യത്തെ ആദ്യ ഇലക്ട്രോണിക് ടോള്‍ പിരിവ് സംവിധാനം കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ഒക്ടോബര്‍ 27ന് ഉദ്ഘാടനം ചെയ്യും.
55 ടോള്‍ പ്ലാസകളില്‍ ഇലക്ട്രോണിക് ടോള്‍ സംവിധാനം സ്ഥാപിച്ച് അവയെ സെന്‍ട്രല്‍ ക്ലിയറിങ് ഹൗസ് ഓപ്പറേറ്റര്‍മാരുമായി ബന്ധിപ്പിച്ചുകഴിഞ്ഞു. മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിലെ 10 ടോള്‍ പ്ലാസകളില്‍ ഇലക്ട്രോണിക് ടോള്‍ പിരിവ് സംവിധാനത്തിന്റെ പരീക്ഷണം നടത്തി.
ഭാവിയില്‍ എല്ലാ ദേശീയപാതാ പദ്ധതികളിലും ഇലക്ട്രോണിക് ടോള്‍ പിരിവ് ലെയ്നുകള്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഗവണ്മെന്റ് ഉത്തരവ് ഇറക്കിയിരുന്നു. രാജ്യമെമ്പാടും ഇലക്ട്രോണിക് ടോള്‍ പിരിവ് സംവിധാനം നടപ്പാക്കുന്നതിനായി ഇന്ത്യന്‍ ഹൈവേസ് മാനേജ്മെന്റ് കമ്പനി ലിമിറ്റഡ് എന്ന പേരില്‍ ഒരു പുതിയ കമ്പനിക്കും രൂപം നല്‍കിയിട്ടുണ്ട്.
ഇലക്ട്രോണിക് ടോള്‍ പിരിവിന്റെ ഭാഗമായി വാഹനങ്ങളില്‍ റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ടാഗ് ഘടിപ്പിക്കുന്നതിന് 1989ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലും ആവശ്യമായ ഭേദഗതികള്‍ ഗവണ്മെന്റ് വരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: