തിരുവനന്തപുരം: കുടപ്പനക്കുന്ന് പാതിരപ്പള്ളി ജവഹര്‍ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ യു.കെ.ജി വിദ്യാര്‍ഥിയെ പട്ടിക്കൂട്ടിലടച്ചെന്ന പരാതിയില്‍ കൂടുതല്‍ തെളിവുകള്‍ക്കായി കുട്ടിയുടെ വസ്ത്രങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു.
സംഭവദിവസം കുട്ടി ധരിച്ചിരുന്ന വസ്ത്രങ്ങളാണ് മാതാപിതാക്കളില്‍ നിന്നും പോലീസ് വാങ്ങിയത്. ഫോറന്‍സിക് പരിശോധനയിലൂടെ അന്വേഷണത്തില്‍ നിര്‍ണായക പുരോഗതി കൈവരിക്കാനാകുമെന്ന് പോലീസ് കരുതുന്നു.
സംഭവത്തെത്തുടര്‍ന്ന് വിവാദ കേന്ദ്രമായ സ്കൂള്‍ ഡി.പി.ഐ പൂട്ടിയെങ്കിലും പിന്നീട് സര്‍ക്കാര്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ കുട്ടിയുടെ രക്ഷിതാക്കള്‍ നല്കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സ്കൂള്‍ പ്രവര്‍ത്തനം തടയുകയും ചെയ്തു.
കുട്ടികളുടെയും രക്ഷിതാക്കളുടെയും മൊഴി രേഖപ്പെടുത്തിയെങ്കിലും കേസില്‍ നിര്‍ണായക പുരോഗതിയുണ്ടാക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: