തിരുവനന്തപുരം : കതിരൂരില്‍ ആര്‍എസ്എസ് ജില്ലാ ശാരീരിക് ശീക്ഷണ് പ്രമുഖ് മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
കതിരൂര്‍ മനോജ് വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ്ണ സംരക്ഷണം ഉറപ്പാക്കുമെന്നും അന്വേഷണത്തിന്റെ ഭാഗമായി പോലീസ് മൂന്നാം മുറ ഉപയോഗിച്ചിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
കേസില്‍ യുപിഎ ചുമത്തിയത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മനോജ് വധക്കേസില്‍ വിദേശ ബന്ധം ഉള്ളതുകൊണ്ടാണ് കേസ് സിബിഐയ്ക്ക് വിട്ടതെന്ന് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: