കണ്ണൂര്‍: കണ്ണൂരില്‍ ട്രെയിനില്‍ യുവതിയെ തീയിട്ട് കൊന്ന കേസിലെ പ്രതിയല്ല കുറ്റിപ്പുറത്ത് ട്രെയിന്‍ തട്ടി മരിച്ചതെന്ന് അന്വേഷണ സംഘം. ദൃക്സാക്ഷിയുടെ മൊഴിയനുസരിച്ചാണ് സ്ഥിരീകരണം. മരിച്ചത് പശ്ചിമ ബംഗാള്‍ സ്വദേശിയാണെന്നാണ് സംശയിക്കുന്നത്.
കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രതിയുടെ രേഖാ ചിത്രവുമായി സാമ്യമുള്ള വ്യക്തിയാണ് മരിച്ചതെന്ന് നേരത്തെ സംശയം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് റെയില്‍വെ സിഐ എകെ ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുറ്റിപ്പുറത്തെത്തി. കൊലപാതകത്തിന് ദൃക്സാക്ഷിയായ വ്യക്തിയാണ് മരിച്ചത് പ്രതിയല്ലെന്ന് തിരിച്ചറിഞ്ഞത്.
ഇന്ന് രാവിലെ ചെന്നൈ മെയിലിന് മുന്നില്‍ ചാടി മരിച്ച 25 വയസ് പ്രായം തോന്നിക്കുന്ന യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
അതേസമയം കൈക്കും നെഞ്ചിനും സാരമായി പൊള്ളലേറ്റ ഫാത്തിമ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് തിങ്കളാഴ്ച വൈകിട്ടാണ് മരിച്ചത്.
കണ്ണൂരില്‍ നിന്നും ആലപ്പുഴയിലേക്കുള്ള എക്സിക്യൂട്ടീവ് ട്രെയിനില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: