ന്യൂദല്‍ഹി:പാകിസ്ഥാന് തുടര്‍ച്ചയായി അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍കരാര്‍ ലംഘിച്ചു വരികയാണ്. ഇത് തുടര്‍ന്നാല്‍ തീര്‍ച്ചയായും പാക്കിസ്ഥാന് വേദനിക്കേണ്ടി വരുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്ലി വ്യക്തമാക്കി.
2003ലെ സമാധാന കരാര്‍ ലംഘിച്ച് വെടിവെപ്പ് തുടരുന്ന സാഹചര്യത്തില്‍ ചര്‍ച്ചകള്‍ പുനസ്ഥാപിക്കേണ്ടത് പാക്കിസ്ഥാന് ആണെന്നും ജയ്റ്റ്ലി വ്യക്തമാക്കി. ഇന്ത്യയുടെ ഐക്യവും ശക്തിയും പാക്കിസ്ഥാനേക്കാള്‍ ഏറെ കൂടുതലാണ്.
സാധാരണ ഗതിയില്‍ പാകിസ്താന് വെടിയുതിര്‍ക്കുമ്പോള്‍ നമ്മള് രക്ഷാകവചവുമായി നില്‍ക്കാറാണ് പതിവ്. എന്നാല്‍ ഇനി ഇന്ത്യയും വാളെടുക്കും, ശക്തമായി തിരിച്ചടിക്കുമെന്നും ജയ്റ്റലി വ്യക്തമാക്കി.
അതിര്‍ത്തിയിലുണ്ടായ വെടിവെപ്പില്‍ ഇതുവരെ ഇരുപക്ഷത്തു നിന്നുമായി 20ല്‍ അധികം പ്രദേശവാസികള്‍ കൊല്ലപ്പെട്ടിരുന്നു. നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: