ന്യൂദല്‍ഹി: നിര്‍ദ്ദിഷ്ട കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ പാരിസ്ഥിതികാനുമതി ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഐടി കെട്ടിടത്തിനു മാത്രം പാരിസ്ഥിതികാനുമതി ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പദ്ധതിക്ക് മുഴുവനായി അനുമതി ലഭിച്ചരിക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ ആദ്യ കെട്ടിടത്തിന്റെ ഉദ്ഘാടനം നടക്കുമെന്ന് സ്മാര്‍ട്് സിറ്റി സിഇഒ ജിജോ ജോസഫ് പറഞ്ഞു.
ഈ വര്‍ഷം ഡിസംബറോടെ പദ്ധതിക്കായുള്ള കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാവും. പാരിസ്ഥിതികാനുമതി ലഭിച്ചതോടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും.
കൊച്ചി കാക്കനാട്ട് അമ്പത് ഏക്കര്‍ സ്ഥലത്ത് 15 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് സ്മാര്‍ട്ട് സിറ്റി ഉയരുന്നത്. ഇതില്‍ ഒന്‍പത് ലക്ഷം ചതുരശ്രഅടി സ്ഥലം ഐടി വ്യവസായത്തിനും ആറ് ലക്ഷം ഐടി ഇതര പ്രവര്‍ത്തനങ്ങള്‍ക്കുമാണ്. ഈ വര്‍ഷം ഡിസംബറോടെ കെട്ടിട നിര്‍മാണം പൂര്‍ത്തിയാകും. ആറര ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള കെട്ടിടം യാഥാര്‍ഥ്യമാകുമ്പോള്‍ അയ്യായിരം പേര്‍ക്ക് നേരിട്ട് ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശ പരിഗണിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് പൂര്‍ണ പാരിസ്ഥിതിക അനുമതി നല്‍കിയത്. കേരള സര്‍ക്കാരിന്റെയും ദുബായ് ഹോള്‍ഡിങ്സിന്റെയും സംയുക്ത സംരംഭമാണ് കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: