ന്യൂദല്‍ഹി:വ്യോമസേനയുടെ സുഖോയ്-30 യുദ്ധവിമാനങ്ങളുടെ പറക്കല്‍ വ്യോമസേന താത്കാലികമായി നിര്‍ത്തിവെച്ചു. മുഴുവന്‍ സുഖോയ് വിമാനങ്ങളും സുരക്ഷ പരിശോധനയ്ക്ക് ശേഷം മാത്രം പറത്തിയാല്‍ മതിയെന്നാണ് വ്യോമസേനയുടെ തീരുമാനം. കഴിഞ്ഞയാഴ്ച പൂനെയിലുണ്ടായ അപകടത്തെ തുടര്‍ന്നാണ് നടപടി.
സുഖോയ് വിമാനത്തിന്റെ ഫ്ളൈ വയര്‍ സംവിധാനത്തിന് കേട് പറ്റി എന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അതേസമയം സുരക്ഷാ പരിശോധന എന്താണെന്ന് വ്യക്തമാക്കാന്‍ വ്യോമസേന അധികൃതര്‍ തയ്യാറായിട്ടില്ല.
മുന്‍പ് രണ്ടു തവണ സുഖോയ് വിമാനങ്ങളുടെ പറക്കല്‍ വ്യോമസേന നിര്‍ത്തിവെച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അഞ്ച് തവണയാണ് സുഖോയ് വിമാനങ്ങള്‍ അപകടത്തില്‍ പെട്ടത്. വ്യോമസേനയുടെ മൂന്നിലൊന്ന് വിമാനങ്ങളും സുഖോയ്-30 ആണ്. 200 സുഖോയ് വിമാനങ്ങളാണ് വ്യോമസേനയ്ക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: