ഋഗ്വേദീയമായ പ്രധാനപ്പെട്ട മറ്റൊരു ശാന്തി പാഠമാണ്. ‘ ഓം വാങ്മേ മനസി പ്രതിഷ്ഠിതാ’ എന്നു തുടങ്ങുന്നത് ”എന്റെ വാക്ക് മനസ്സില്‍ ഉറയ്ക്കട്ടെ മനസ്സ് വാക്കില്‍ ഉറച്ചു നില്ക്കട്ടെ, വാക്കേ മനസ്സേ എനിക്ക് വേദപ്പൊരുള്‍ പ്രകാശിക്കപ്പെടാന്‍ അനുഗ്രഹിക്കണമേ. സത്യവും, നേരും പറയാന്‍ ഞങ്ങള്‍ക്ക് കഴിവുണ്ടാകണേ (സത്യം, ഋതം) ബ്രഹ്മം എന്നെ രക്ഷിക്കണം, ആചാര്യനെ രക്ഷിക്കണം….” ഇങ്ങിനെ പോകുന്നു ഈ പ്രാര്‍ത്ഥന. എന്താ ഈ സ്തുതിയും ഇന്നത്തെ വിദ്യാര്‍ത്ഥിക്ക് എത്ര അത്യന്താപേക്ഷിതമാണെന്നു മനസ്സിലാക്കാന്‍ പ്രയാസമുണ്ടോ?
സാമവേദിയായ മറ്റൊരു പ്രധാന ശാന്തിപാഠമാണ് ‘ ആപ്യായന്തു മമാംഗാനി വാക് പ്രാണചക്ഷുഃ’ എന്നു തുടങ്ങുന്നത്. എന്റെ എല്ലാ അവയവങ്ങളും ചെവിയും, വാക്കും പ്രാണനും പുഷ്ടിപ്പെടണമെന്നും ഞാന്‍ ബ്രഹ്മത്തേയും ബ്രഹ്മം എന്നേയും നിരാകരിക്കാതിരിക്കണമെന്നുമാണ് ഈ ശാന്തി പാഠത്തിന്റെ കാതല്‍.
ഈശ്വരവിശ്വാസം വിദ്യയ്ക്ക് അത്യന്താപേക്ഷിതമാണെന്നും ഈശ്വരന്റെ വിദ്യയായ ഉപനിഷത്തുപഠിച്ചാല്പോലും നാം ചിലപ്പോള്‍ ഈശ്വര തത്വങ്ങളെ തള്ളിപ്പറഞ്ഞുപോകും എന്ന സാമാന്യ സ്വഭാവമാണ്, അതിനുള്ള പരിഹാരമാണ് ഈ ശാന്തി പാഠത്തില്‍.
നിരീശ്വരത്വം മാത്രം വളരുന്ന ആധുനിക വിദ്യാഭ്യാസത്തിന്റെ കരാളതയും ബീഭത്സതയും ആത്മാവിനെ നശിപ്പിക്കാതിരിക്കാന്‍ ഓരോ വിദ്യാര്‍ത്ഥിയും ഇതു ചൊല്ലേണ്ടതു തന്നെ. അഥര്‍വ്വവേദീയമാണ് ‘ ഭദ്രം കര്‍ണേഭിഃ’ എന്നാരംഭിക്കുന്ന ശാന്തിപാഠം. ദേവകളുടെ പ്രീതിമൂലം ശുഭകരമായ വിദ്യ ലഭിക്കേണ്ടുന്നതിന് ഇതും പരമപ്രധാനമാണ്.
കൂടാതെ അസതോമാ സദ്ഗമയ തമസോമാ ജ്യോതിര്‍ഗമയ മൃതേ്യാര്മാം അമൃതം ഗമയ’ എന്നീ ശാന്തിപ്രാര്ത്ഥനകള് കേള്‍ക്കാത്തവരാരുണ്ട്. എല്ലാ വിദ്യഭ്യാസ പ്രക്രിയയിലും ഇന്ന് നിരീശ്വരവാദികള്‍ പോലും ഉപയോഗിച്ചുകാണുന്നതാണ്. അസതോമാ സദ്ഗമയ അസത്യത്തില്നിന്നും സത്യസ്വരൂപതയിലേക്ക് പോകാന്‍ ഏവരിലും ഒരു വെമ്പല്‍ ഉണ്ട് എന്നുള്ളതാണ് ഈ ശാന്തിപാഠവരികള് സാര്വ്വനീകമായതിന്റെ സൂചന.
അവസാനിക്കുമ്പോള്‍ ‘ പൂര്‍ണമദഃ പൂര്‍ണമിദം’ എന്ന മന്ത്രം കൂടി ചൊല്ലണം. ഇങ്ങനെ ശാന്തി പാഠങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയുടെ വിദ്യാപ്രാപ്തിക്ക് ഏറ്റവും വലിയ സഹായഹസ്തങ്ങളും വിഘ്നനിവാരണങ്ങലുമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: