മുംബൈ: എണ്‍പതുകളില്‍ മഹാരാഷ്ട്രയില്‍ ബിജെപിക്ക് ലഭിച്ചത് വെറും ഏഴുമുതല്‍ ഒന്‍പതു ശതമാനം വോട്ടായിരുന്നു. ക്രമാനുഗതമായ പ്രവര്‍ത്തനങ്ങളിലൂടെ ഒരോ വര്‍ഷവും പാര്‍ട്ടി നിലമെച്ചപ്പെടുത്തിവരികയായിരുന്നു.
90ല്‍ ഇത് പത്തു ശതമാനമായി ഉയര്‍ന്നു. അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ ഇത് 12 ശതമാനമായി. 99 മുതല്‍ 2009വരെയുള്ള കാലത്ത് ഇത് പതിനാലു ശതമാനമായി കൂടി.
2009നു ശേഷം പ്രവര്‍ത്തനം കൂടുതല്‍ ഉഷാറാക്കി. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് 28 ശതമാനമായി. അഞ്ചു വര്‍ഷം കൊണ്ട് ഇരട്ടിച്ചുവെന്നര്ഥം.
85 മുതല്‍ കോണ്‍ഗ്രസിന്റെ കരുത്ത് കുറഞ്ഞുവരികയുമായിരുന്നു. 80ല്‍ 44.5 ശതമാനം വോട്ട് നേടിയ കോണ്‍ഗ്രസിന് ഇക്കുറി കിട്ടിയത് വെറും 18 ശതമാനം. വ്യക്തികള്‍ക്കല്ലാതെ പാര്‍ട്ടിക്ക് ജനം വോട്ടുചെയ്ത ഒരേ ഒരു പാര്‍ട്ടിയാണ് ബിജെപിയെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകന് പാല്‍ഷികാര്‍ പറഞ്ഞു. ഗോപിനാഥ് മുണ്ടെയെപ്പോലുള്ള കരുത്തനായ നേതാവ് ഇല്ലാതിരുന്നിട്ടും പാര്‍ട്ടി ഗംഭീരവിജയം നേടിയതിന് കാരണം ഇതാണ്.പാല്‍ഷികാര്‍ തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: