ന്യൂദല്‍ഹി: ഇരുട്ടിവെളുത്തപ്പോള്‍ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഓസ്ട്രേലിയക്കാരനായ കോച്ച് ടെറി വാല്‍ഷ് നിലപാടില്‍ അയവുവരുത്തി.
രാജ്യത്തെ കായിക ഭരണ വ്യവസ്ഥയില്‍ മനംമടുത്തെന്ന് പറഞ്ഞുള്ള രാജിതീരുമാനത്തില്‍ നിന്ന് വാല്‍ഷ് പിന്മാറി.
സായി (സ്പോര്‍ട്സ് അഥോറിറ്റി ഓഫ് ഇന്ത്യ) ഡയറക്റ്റര്‍ ജിജി തോംസണുമായി നടത്തിയ ചര്‍ച്ചയിലാണ് വാല്‍ഷ് സമവായത്തിന്റെ ടര്ഫിലെത്തിയത്. പുതിയ ധാരണയനുസരിച്ച് ഹോക്കിയെ സംബന്ധിച്ച സാങ്കേതിക കാര്യങ്ങളില്‍ വാല്‍ഷിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കും. വാല്‍ഷിന്റെ അവധി ദിനങ്ങള്‍ വര്‍ധിപ്പിക്കാനും നല്‍കാനും ധാരണയായിട്ടുണ്ട്.
വാല്‍ഷ് രാജി പിന്‍വലിച്ചിട്ടില്ല. നിലവിലെ കരാര്‍ പ്രകാരം രാജിക്ക് മുന്‍പ് ഒരു മാസത്തെ നോട്ടീസ് നല്‍കേണ്ടതുണ്ട്.
നോട്ടീസ് കാലാവധി നവംബര്‍ 19ന് അവസാനിക്കും. അതിനു മുന്‍പ് പുതിയ കരാര്‍ ഒപ്പിടും, ജിജി തോംസണ്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: