തിരുവനന്തപുരം: ലൈറ്റ് മെട്രോ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേരള മോണോ റെയില്‍ കോര്പ്പറേഷന് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി. തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും ഗതാഗത പ്രശ്നം പരിഹരിക്കുന്നതിനായി നടപ്പാക്കുന്ന പദ്ധതിക്കായി ഡി.എം.ആര് .സി തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട് യോഗം അംഗീകരിക്കുകയായിരുന്നു.
2020ല്‍ പദ്ധതി പൂര്‍ത്തിയാക്കും. പദ്ധതിക്കു രൂപമാറ്റം വന്ന സാഹചര്യത്തില്‍ കോര്‍പ്പറേഷന്റെ പേര് കേരള റാപിഡ് ട്രാന്‍സിറ്റ് കോര്പ്പറേഷന് എന്നാക്കി മാറ്റാനും തീരുമാനമായി. പദ്ധതിക്ക് കേന്ദ്രസഹായം ലഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് അറിയിച്ചു. സംരംഭക മൂലധന വിഹിതം കേന്ദ്രത്തില്‍ നിന്ന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കാനുള്ള ചുമതല സംസ്ഥാന സര്‍ക്കാരിനാണ്. ഇതിനായി 361 കോടി രൂപ വകയിരുത്തും. നിലവില്‍ മോണോ റെയില്‍ പദ്ധതിക്കായി തയാറാക്കിയ അതേ റൂട്ടിലൂടെയായിരിക്കും ലൈറ്റ് മെട്രോ ഓടുകയെന്നും ഡി.എം.ആര്.സി ഉപദേഷ്ടാവ് ഇ.ശ്രീധരന് പറഞ്ഞു. മൂന്ന് വര്‍ഷത്തിനുള്ളില്‍ മെട്രോ ഓടുമെന്നും ശ്രീധരന് ഉറപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: