922. ധ്യാനഃ – ധ്യാനം രൂപമായവന്‍. ഏതെങ്കിലും വിഷയത്തെക്കുറിച്ചുള്ള നിരന്തരവും തീവ്രവുമായ ചിന്തയാണു ധ്യാനം. ആദ്ധ്യാത്മിക ചര്‍ച്ചയില്‍ ഈശ്വരനെക്കുറിച്ചുള്ള നിരന്തരചിന്തയെയാണ് ഈ പദം കുറിക്കുന്നത്. ശരീരസ്ഥമായ ജീവാത്മാവിന് ശരീരം പ്രവര്‍ത്തിക്കുന്ന ഭൗതിക സാഹചര്യങ്ങളെ അവഗണിച്ച് ഈശ്വര ധ്യാനത്തില്‍ പൂര്‍ണ്ണമായി മുഴുകാന്‍ മിക്കവാറും അസാദ്ധ്യമാണ്.
മുജ്ജന്മങ്ങളില് നേടിയ സുകൃതപരിപാകം കൊണ്ടേ പൂര്‍ണമായി ഈശ്വരധ്യാനത്തില്‍ മുഴുകാന്‍ കഴിയൂ. തന്നില്‍നിന്നു വേറല്ലാത്ത ധ്യാനമൂര്‍ത്തിയായി ഉപാസകന്മാറണം. അങ്ങനെമാറിയ വ്യക്തി പിന്നെ വ്യക്തിയല്ല. ഭഗവാന്‍തന്നെയാണ്. ഭഗവദ്ഗീതയുടെ പതിനെട്ടാം അദ്ധ്യായമായ മോക്ഷസന്ന്യാസയോഗത്തില് ഭഗവാന് ധ്യാനത്തെ വിവരിക്കുന്നതു ഇങ്ങനെയാണ്.
” വിവിക്തസേവീ ലഘ്യാശ്രീ യത വാക്കായ മാനസം
ധ്യാനയോഗപരോ നിത്യം വൈരാഗ്യം സമുപാശ്രിതഃ
അഹങ്കാരം ബലം ദര്‍പ്പം കാമം ക്രോധം പരിഗ്രഹം
വിമുചൃ നിര്‍മ്മമഃ ശാന്തോ ബ്രഹ്മഭൂയായ കല്പതേ”
( വിജനപ്രദേശത്തു വസിക്കുന്നവനും അല്പംമാത്രം ഭക്ഷിക്കുന്നവനുമായി, വാക്കിനെയും ശരീരത്തെയും അടക്കി എപ്പോഴും ധ്യാനയോഗത്തില്‍ മുഴുകി വൈരാഗ്യം സ്വീകരിച്ച് അഹങ്കാരം, ബലം, ദര്‍പ്പം, കാമം, ക്രോധം, പരിഗ്രഹം എന്നിവയില്‍നിന്നു മുക്തനായി മമത ഇല്ലാത്തവനായി ശാന്തനായി സ്ഥിതിചെയ്യുന്നവന്‍ ബ്രഹ്മഭാവത്തിനു അര്‍ഹത തേടാന്‍ നേടേണ്ട യോഗ്യതകള്‍ ഭഗവാന് അരുളിചെയ്തതിന്റെ അവസാനഭാഗമേ ഇവിടെ ഉദ്ധരിച്ചുള്ളൂ.
താല്പര്യമുള്ളവര് പതിനെട്ടാം അദ്ധ്യായവും വ്യഖ്യാനവും പൂര്‍ണമായി വായിച്ചു മനസ്സിലാക്കുന്നതു നന്ന്. ശ്ലോകത്തിന്റെ അവസാനഭാഗത്ത് ധ്യാനിക്കുന്ന ആളിനെക്കുറിച്ചു പറയുന്നത് ”ബ്രഹ്മഭൂതായ കല്പതേ” (ബ്രഹ്മഭാവത്തിനു യോഗ്യനാകുന്നു) എന്നാണ്. മനുഷ്യനെ ദേവനാക്കാന്‍ മാത്രമല്ല, ബ്രഹ്മം തന്നെയാക്കിത്തീര്ക്കാന് കഴിവുള്ള ധ്യാനത്തെ ഗുരുവായൂരപ്പന് തന്നെയായി നാമം സ്തുതിക്കുന്നു.
923. ധൃാതാഃ – ധൃതാവ്. ധ്യാനിക്കുന്നവനാണു ധൃതാവ്. ഗുരുവായൂരപ്പനെ ധ്യാനിക്കുന്നവനായി കരുതിയാല്‍ ആരെയാണു ഭഗവാന് ധ്യാനിക്കുന്നത്, എന്തിനെക്കുറിച്ചാണു ഭഗവാന് ധ്യാനിക്കുന്നത് എന്ന ചോദ്യങ്ങള്‍ സംഗതമാകും. നിര്‍വികാരമായ ബ്രഹ്മചൈതന്യത്തില്‍ സൃഷ്ട്യദിവാഞ്ചര ഉണ്ടാകുമ്പോഴാണു പ്രപഞ്ചം രൂപം കൊള്ളുന്നതെന്ന് ആലങ്കാരികമായി പറയാറുണ്ട്. അങ്ങനെയുണ്ടാകുന്ന പ്രപഞ്ചത്തിന്റെ സുസ്ഥിതിക്കായി ധര്‍മ്മനിയമങ്ങള്‍ ഭഗവാന്‍തന്നെ സങ്കല്പിക്കുമെന്നും ആ നിയമങ്ങളനുസരിച്ചുതന്നെ പ്രപഞ്ചപ്രവര്‍ത്തനം നടക്കണമെന്നും ഭഗവാന് ധ്യാനിക്കുമെന്നും ഒരു വാദമുണ്ട്.
മനുഷ്യന്റെ സ്വാര്‍ത്ഥചിന്ത ഭഗവാനില്‍ ആരോപിക്കുകയാണെന്നു പറഞ്ഞ് ഈ വാദത്തെ തിരസ്ക്കരിക്കുന്ന പണ്ഡിതന്മാരുണ്ട്. തന്റെ ഭക്തന്റെ നന്മയാണ് ഭഗവാന് സദാ ധ്യാനിക്കുന്നതെന്നാണ് മറ്റൊരു വാദം. ഭഗവാനെ മനുഷ്യരുടെ നിലവാരത്തിലേയ്ക്കു താഴ്ത്തികൊണ്ടുവന്നാല് ഈ രണ്ടു വാദവും ശരിയാണ്. ഗുരുവായൂരപ്പന് ഭക്തവത്സലനാണ്. താന്‍ സൃഷ്ടിച്ച പ്രപഞ്ചത്തോടും മാതൃവത്സലനാണ്. താന്‍ സൃഷ്ടിച്ച പ്രപഞ്ചത്തോടും മാതൃവാത്സല്യമാണു ഭഗവാനുള്ളത്. ലോകവും അതിലുള്ള ജീവികളും ക്ഷേമവും സുഖവും അനുഭവിക്കണമെന്നു സദാ കരുണാമൂര്‍ത്തിയായ ഭഗവാന് ധ്യാനിക്കുന്നു.
924. പരിധേ്യയഃ – ധ്യാനിക്കപ്പെടേണ്ടവന്‍. തീവ്രമായി എപ്പോഴും ധ്യാനിക്കപ്പെടേണ്ടവനാണു ഗുരുവായൂരപ്പന്. എല്ലാ ദേവശക്തികളും ഏകോപിച്ച മൂര്‍ത്തിയാണു ഗുരുവായൂരപ്പന് എന്നു മുമ്പു ചര്‍ച്ച ചെയ്ത പല നാമങ്ങള്‍ വ്യക്തമാക്കി. മനുഷ്യന് ജനിക്കുന്നത് പലതരത്തിലുള്ള ദുഃഖങ്ങളുടെയും ദുരിതങ്ങളുടെയും അകമ്പടിയോടെയാണ്.
രോഗത്തിന്റെ ദാരിദ്ര്യത്തിന്റെയും അജ്ഞതയുടെയും അപമാനത്തിന്റെയും ശത്രുതയുടെയും അപകടത്തിന്റേയും അതുപോലെ അനേകമനേകം അഹിതങ്ങളുടെയും രൂപത്തില്‍ മനുഷ്യനെ ദുരിതങ്ങള്‍ കീഴ്പ്പെടുത്തും. ആപത്തുകളും ദുരിതങ്ങളും എത്ര തീവ്രമായാലും ഏതുകാരണം കൊണ്ടുണ്ടായതായാലും അതില്‍നിന്നു മനുഷ്യനു രക്ഷപ്പെടാന്‍ സാധിക്കും. അതിന് ഒരേ ഒരു മാര്‍ഗ്ഗമേയുള്ളൂ. തീര്‍ച്ചയായും ഫലം തരുന്നതും അനായാസമായി ആര്‍ക്കും എപ്പോഴും ഉപയോഗിക്കാവുന്നതുമായ ആ മാര്‍ഗ്ഗം എന്തെന്നല്ലേ? ഭഗവാനെ ധ്യാനിക്കുക, ഭഗവാന്റെ നാമങ്ങള്‍ കീര്‍ത്തിക്കുക. അത്രയേ വേണ്ടൂ.
സൂര്യപ്രകാശത്തില്‍ ഇരുട്ടു നശിക്കുന്നതുപോലെ ഭഗവാന്റെ സ്മരണ മനസ്സില്‍ ഉദിക്കുമ്പോള്തന്നെ ദുഃഖങ്ങളും ദുരിതങ്ങളും അവയ്ക്കു കാരണമായ പാപശക്തികളും നശിക്കും. ജീവിതത്തില്‍ സുഖവും സമാധാനവും ജീവിതാന്ത്യത്തില്‍ മോക്ഷവും ഭഗവാനെ ധ്യാനിക്കുന്നതുകൊണ്ടാകും. അതിനാല്‍ ഭഗവാന് പരിധേ്യയനാണ്.
….. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: