സുശാന്ത തീരം സുശക്ത രാഷ്ട്രം എന്ന മുദ്രാവാക്യമുയര്‍ത്തി ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്ട് ഇന്ന് തുടങ്ങുകയാണ്. മത്സ്യബന്ധന മേഖലയിലെ സമഗ്ര വികസനത്തിന് ഉണര്ത്തുപാട്ടായും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് താക്കീതായും ഈ സമ്മേളനം മാറുമെന്ന കാര്യത്തില്‍ സംശയമില്ല. പരമ്പരാഗതമായി മത്സ്യബന്ധനം ജീവിതോപാധിയായി സ്വീകരിച്ച് മുന്നോട്ട് പോകുന്ന കടലോരവാസികള്‍ക്ക് താങ്ങായിനിന്നത് അവരിലെ രൂഢമൂലമായ ഈശ്വര വിശ്വാസമാണ്. സംസ്കാര സമ്പന്നമായ ഉയര്‍ന്ന ജീവിത മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്ന ഇവര്‍ രാഷ്ട്രത്തിന്റെ സമുദ്രാതിര്‍ത്തിയിലെ താമസക്കാരെന്ന നിലയില്‍ നാടിന്റെ സംരക്ഷ കരുമാണ്.
ആവശ്യമായ സമ്പത്ത് കടലമ്മ ഇവര്‍ക്ക് നല്കിവരുന്നുണ്ടെങ്കിലും ഈ ‘ഭൗതിക നേട്ടത്തില്‍ അവര്‍ അഹങ്കരിക്കാറില്ല. സ്വജനങ്ങളെയും സ്വരാഷ്ട്രത്തെയും സ്നേഹിക്കുവാന്‍ മാത്രമറിയാവുന്നവരാണ് ഇവര്‍. എന്നാല്‍ ഇന്ന് കാലത്തിന്റെ ഗതിവിഗതികളാല്‍ സാഹചര്യങ്ങള്‍ മാറിയിരിക്കുന്നു. വിധ്വംസക വിദ്രോഹ ശക്തികള്‍ കടലോരമേഖല കൈയടക്കി യഥേഷ്ടം ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ കടലോരത്ത് നിന്നും ഉന്മൂലനം ചെയ്യുവാന്‍ ഈ ശക്തികള്‍ ഭൂസ്വത്ത് സാധിക്കാവുന്നത്ര കൈവശപ്പെടുത്തുന്നു. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട എല്ലാവ്യവസായങ്ങളും കൈയടക്കാനുള്ള നിരന്തര ശ്രമവും നടന്നുവരുന്നു. വിദേശ ശക്തികള്‍ നിയന്ത്രിക്കുന്ന ഭീകരവാദികള്‍ക്ക് ഇവിടെ കടന്നുവന്ന് രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനം നടത്തുവാനുള്ള സുരക്ഷിത കേന്ദ്രമായി കടല്തീരങ്ങള്മാറിയിരിക്കുന്നു. ഈ സുരക്ഷാ‘ഭീഷണിയെ അധികൃതര്‍ ഗൗനിക്കുന്നതായി പോലും നമുക്ക് അനുഭവപ്പെടുന്നില്ല.
ഇത്തരം രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥാനമില്ലാത്ത സുശക്തമായ രാഷ്ട്രമാണ് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം ലക്ഷ്യമിടുന്നത്. ഈ രംഗത്തുയരുന്ന തൊഴില്‍പരമായ ‘ഭീഷണിയും ചെറുതല്ല. കടലില്‍ 22 കിലോമീറ്റര്‍ പുറത്ത് മത്സ്യബന്ധനം നടത്താന്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് അധികാരമില്ല. ആഴക്കടല്‍ മത്സ്യ ബന്ധനത്തിന് വിദേശ ട്രോളറുകള്‍ക്ക് നിര്‍ബാധം അനുവാദം കൊടുത്തിരിക്കുന്നു. സീപ്ലെയിന്‍, ചരക്കു കപ്പല്‍ ഗതാഗതം, കടല്‍ മണല്‍ ഖനനം, കരിമണല്‍ ഖനനം, ദേശീയ ജലപാത, ഉല്ലാസക്കപ്പല്‍ സര്‍വീസിനുള്ള നിര്‍ദേശം തുടങ്ങീ തൊഴില്‍ മേഖലകളില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന തൊഴില്‍പരമായ ‘ഭീഷണികള്‍ എണ്ണിയാല്‍ തീരാത്തതാണ്.
സര്‍ക്കാര്‍ പലപ്പോഴായി തീരദേശസംരക്ഷണത്തിനായി പലനിയമങ്ങളും കൊണ്ടുവന്നെങ്കിലും അവയൊന്നും തീരദേശവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനോ അവരെ ചൂഷണം ചെയ്യുന്നവരില്‍ നിന്നും സംരക്ഷിക്കുന്നതിനോ പര്യാപ്തമായില്ല. കേരളത്തിന്റെ വടക്കന്‍ തീരമേഖല കടലോരവാസികളായ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഏതാണ്ട് നഷ്ടപ്പെട്ടു കഴിഞ്ഞുവെന്നുതന്നെ പറയാം. ‘ഭൂമാഫിയയാണ് ഇതിലെ പ്രധാന വില്ലന്‍. മത്സ്യതൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ചും ബോധപ്പൂര്‍വ്വം കടക്കെണിയില്പ്പെടുത്തിയുമാണ് തീരഭൂമി ചുളുവിലയ്ക്ക് തട്ടിയെടുക്കുന്നത്. മത്സ്യത്തൊഴിലാളികളെ തീരമേഖല യില്‍നിന്നും ഒഴിപ്പിക്കുക എന്ന ഗൂഢ ഉദ്ദേശ്യമാണ് ഇതിനു പിന്നില്‍. ദക്ഷിണ നാവികകമാണ്ടിന്റെ തന്ത്രപ്രധാനമായ പരിശീലന കേന്ദ്രവും നാവിക താവളവുമായ ഏഴിമലയുടെ സമീപ പ്രദേശമായ വലിയപറമ്പ, തൃക്കരിപ്പൂര്‍ പഞ്ചായത്തുകളില്‍ ‘ഭൂമാഫിയകളും ഹോട്ടല്‍ ഗ്രൂപ്പുകളും തീരദേശത്ത് സ്ഥലം വാങ്ങി നിരവധി റിസോര്‍ട്ടുകളുടെ നിര്‍മ്മാണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതും തീരദേശത്ത് മത്സ്യത്തൊഴിലാളികളുടെ കുടിയിറക്കിനു കാരണമായിട്ടുണ്ട്. എന്നു മാത്രമല്ല തീരപ്രദേശം തന്നെ ഇവര്‍ കൈയടക്കിയിരിക്കുകയാണ്. തീരദേശ സംരക്ഷണ നിയമപ്രകാരം കടല്‍ തീരത്ത് നിന്ന് 300 മീറ്റര്‍ കരപ്രദേശത്ത് നിര്‍മ്മിതികളൊന്നും പാടില്ല. കടല്‍ത്തീരത്ത് കൂടിയും കായലോരത്തുകൂടിയും സ്ഥലവാസികള്‍ക്ക് നടന്നു പോകാനുള്ള വഴിപോലും നിഷേധിച്ച് കെട്ടിയടച്ചാണ്വന് ലോബികള്‍ പല റിസോര്‍ട്ടുകളും നിര്‍മ്മിച്ചിരിക്കുന്നത്.
ഫിഷറീസ് വകുപ്പിലെയും റവന്യൂവകുപ്പിലെയും ബന്ധപ്പെട്ട അധികാരികള്‍ക്ക് വന്‍തുക കൈക്കൂലി കൊടുത്താണ് ഇത് ചെയ്തിരിക്കുന്നത് എന്ന ആക്ഷേപവുമുണ്ട്. കടലോരം പാട്ടത്തിനെടുത്തവരും വഴി യാത്ര തടസ്സപ്പെടുത്തുന്നു. ബിആര്‍ഡിസി എന്ന ബേക്കല്‍ റിസോഴ്സസ് ഡവലപ്മന്റ് കോര്പ്പറേഷന് 800 ഏക്കറോളം തീരഭൂമിയാണ് ചുളുവിലയ്ക്ക് ബേക്കല്‍, ചേറ്റുകുണ്ട്, പള്ളിക്കര കടപ്പുറം ഭാഗങ്ങളില്‍ താമസിക്കുന്ന തീരദേശവാസികളെ ഒഴിവാക്കികൊണ്ട് വാങ്ങിക്കൂട്ടിയിരിക്കുന്നത്. ഇതു മുഴുവന്‍ വന്‍കിട ഹോട്ടല്‍ ഗ്രൂപ്പുകള്‍ക്ക് ദീര്‍ഘകാല പാട്ടത്തിന് കൊടുത്തിരിക്കുകയാണ്. കടല്‍തീരം മാത്രമല്ല ക്ഷേത്രങ്ങളിലേക്കുള്ള നടവഴി വരെ കെട്ടിയടച്ചാണ് ഇവിടെ മതില് നിര്‍മ്മിച്ചിരിക്കുന്നത്.
ചേറ്റുകുണ്ടിലെ കുദ്രു മൂകാംബിക ക്ഷേത്രത്തിലേക്ക് നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന നടവഴിയാണ് അടച്ചത്. കടലും കടപ്പുറവും കടലിന്റെ മക്കളായ മത്സ്യത്തൊഴിലാളികളുടെ താല്‍പ്പര്യവും സംരക്ഷിക്കുവാന്‍ മത്സ്യപ്രവര്‍ത്തക സംഘം പ്രതിജ്ഞാബദ്ധമാണ്. ഇവരുടെ തൊഴില്‍പരമായ അവകാശങ്ങള്‍ നേടിയെടുക്കുവാനും ജീവല്‍പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാനും ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം മുന്‍പന്തിയിലുണ്ട്. കാസര്‍കോട് ജില്ലയില്‍ ഹാര്‍ബറുകളും മറ്റു വികസനപ്രവര്‍ത്തനങ്ങളും ലക്ഷ്യം വെച്ചാണ് മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ സംസ്ഥാന സമ്മേളനം ഒക്ടോബര്‍ 25, 26 തീയതികളില്‍ കാഞ്ഞങ്ങാട്ട് നടക്കുന്നത്. ഇന്ന് വൈകുന്നേരം തീരദേശ സമ്മേളനം കേന്ദ്ര റയില്‍വേ വകുപ്പ് മന്ത്രി ഡി.വി. സദാനന്ദ ഗൗഡ ഉദ്ഘാടനം ചെയ്യും.
(ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘംസംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: