വാഷിങ്ടെണ്‍: യുഎസ് സ്കൂളില്‍ വീണ്ടും വെടിവെയ്പ്പ്. വിദ്യാര്‍ഥിയുടെ വെടിയേറ്റ് ഒരാള്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. വെടിവെയ്പ്പ് നടത്തിയ ശേഷം വിദ്യാര്‍ഥി ജീവനൊടുക്കുകയായിരുന്നു.
വാഷിങ്ടണിലെ മെരിസ്വില്ലിപില്ച്ചെക്ക് സ്കൂളിലാണ് വെടിവെയ്പ്പുണ്ടായത്. സ്കൂളിലെ കാന്റീനിലാണ് സംഭവം. തലയ്ക്ക് പരിക്കേറ്റ നാലു വിദ്യാര്‍ഥികളില്‍ മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സ്കൂള്‍ അനിശ്ചിത കാലത്തേക്ക് അടച്ചു.
പരിക്കേറ്റവരില്‍ രണ്ടുപേര്‍ പെണ്‍കുട്ടികളാണ്. പ്രൊവിഡന്‍സ് റീജ്യണല്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുകയാണ് ഇവര്‍. എല്ലാവര്ക്കും തലയ്ക്കാണ് പരിക്കേറ്റത്. സ്കൂള്‍ ക്യാന്റീനില്‍ വച്ച് സഹപാഠികള്‍ക്കെതിരെ വെടിയുതിര്‍ത്ത ജായ്ലെന്‍ െ്രെഫബര്‍ഗ് (14) എന്ന വിദ്യാര്‍ഥി പിന്നീട് സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു.
അച്ഛന്റെ ഉടമസ്ഥതയിലുള്ള 40 കാലിബര്‍ ബെരെറ്റ റിവോള്‍വര്‍ ഉപയോഗിച്ചാണ് െ്രെഫബര്‍ഗ് വെടിവെച്ചത്. വെടിയേറ്റവരെല്ലാം െ്രെഫബര്ഗിന്റെ സുഹൃത്തുക്കളാണ്. വെടിവെപ്പിനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സിയാറ്റിലിന് സമീപത്തെ മരിസ്വില്ലെ പില്ചക് ഹൈസ്കൂളിലാണ് സംഭവം. കാലത്ത് 10.45ന് ക്യാന്റീനിലെത്തിയ െ്രെഫബര്‍ഗ് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥികളെ പിറകിലൂടെയെത്തിയാണ് വെടിവെച്ചത്. ആറു തവണ നിറയൊഴിച്ചതായാണ് റിപ്പോര്‍ട്ട്. സംഭവത്തെതുടര്‍ന്ന് സ്കൂളിലെ 2500 ഓളം വരുന്ന വിദ്യാര്‍ഥികളെ അടുത്തുള്ള പള്ളിയിലേയ്ക്ക് മാറ്റി.
സ്കൂളുകളില്‍ നടക്കുന്ന ഇത്തരം സംഭവങ്ങള്‍ യു.എസില്‍ നിത്യസംഭവമായിരിക്കുകയാണ്. ഈ വര്‍ഷം മാത്രം ഇത്തരത്തിലുള്ള 39 സംഭവങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഈ മാസം ഇത് രണ്ടാം തവണയാണ് ആക്രമണം ഉണ്ടാകുന്നത്. ഒക്ടോബര്‍ മൂന്നിന് ജോര്‍ജിയയിലുണ്ടായ വെടിവെപ്പില്‍ ഒരു വിദ്യാര്‍ഥി കൊല്ലപ്പെട്ടിരുന്നു.സ്കൂള്‍ അനിശ്ചിത കാലത്തേക്ക് അടച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: