തിരുവനന്തപുരം: കുട്ടനാട് പാക്കേജിന്റെ കാലാവധി നീട്ടി. 2016 ഡിസംബര്‍ വരെയാണ് നീട്ടിയിരിക്കുന്നത്.ഇത് സംബന്ധിച്ച കേന്ദ്ര ജലകമ്മീഷന്റെ അറിയിപ്പ് ജലസേചന വകുപ്പ് മന്ത്രി പി.ജെ.ജോസഫിന് ലഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന പരിഗണിച്ചാണ് കാലാവധി നീട്ടിയത്.
പാക്കേജിന്റെ ഭാഗമായ കായല്‍ പ്രദേശത്തെ 14 പാടശേഖരങ്ങളുടെ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ 2015 മാര്‍ച്ച് വരെ മാത്രമേ കാലാവധി നീട്ടി നല്‍കിയിട്ടുള്ളൂ.
നേരത്തെ കുട്ടനാട് വികസന പാക്കേജ് നടപ്പാക്കല്‍ 2013 ജൂലായില്‍ പാക്കേജിന്റെ കാലാവധി അവസാനിച്ചുവെന്നായിരുന്നു കേന്ദ്രം അറിയിച്ചിരുന്നത്. ജലസേചന വകുപ്പില്‍ ഒതുങ്ങിയെന്ന് സിഎജി.യുടെ കുറ്റപ്പെടുത്തല്‍ റിപ്പോര്‍ട്ട് വന്നിരുന്നു. പദ്ധതിക്കായി 1261.31 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചതില്‍ 314.43 കോടിമാത്രമാണ് 2014 ഫിബ്രവരി വരെ ചെലവഴിച്ചത്. ഇതാകട്ടെ ജലസേചന വകുപ്പില്‍ കേന്ദ്രീകരിക്കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
ലോക്സഭയില്‍ കേരളത്തില്‍ നിന്നുള്ള അംഗങ്ങളുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി പാക്കേജിന്റെ കാലാവധി അവസാനിച്ചുവെന്ന് അറിയിച്ചത്.
231 പാടശേഖരങ്ങളിലെ 379.05 കോടി രൂപയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പാതിവഴിയിലാണെന്നും ഇത് പൂര്‍ത്തിയാക്കാന്‍ പാക്കേജിന്റെ കാലാവധി നീട്ടിനല്‍കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്ര കൃഷി മന്ത്രിയെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടിരുന്നു. കേരളത്തിന്റെ അഭ്യര്‍ഥന പരിഗണിച്ചാണ് ഇപ്പോള്‍ കാലാവധി നീട്ടിക്കൊണ്ട് അറിയിപ്പ് ലഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: