ന്യൂദല്‍ഹി:സ്വഛ് ഭാരത് അഭിയാന് പദ്ധതിക്ക് മാധ്യമങ്ങള്‍ വലിയ പിന്തുണ നല്‍കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാര്‍ത്ത നല്‍കുന്നതിനൊപ്പം കാഴ്ചപ്പാട് രൂപീകരിക്കാനും മാധ്യമങ്ങള്‍ക്കായി. പദ്ധതിക്ക് പിന്തുണ നല്കിയ അച്ചടിദൃശ്യ മാധ്യമങ്ങള്‍ക്ക് നന്ദി പറയുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദിപറഞ്ഞു.
പ്രധാനമന്ത്രി മാത്രം ചൂലെടുത്തതുകൊണ്ട് രാജ്യത്തെ ശുചിത്വയഞ്ജം പൂര്‍ത്തിയാകില്ല. പദ്ധതിക്കായി എല്ലാവരും കൈകോര്‍ക്കണം. പദ്ധതിയെ മാധ്യമങ്ങള്‍ നല്ല രീതിയില്‍ പിന്തുണച്ചതിന് നന്ദിയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചടങ്ങിന് ശേഷം മാധ്യമ പ്രവര്‍ത്തകരുമായി മോദി നേരിട്ട് സംവദിച്ചു. പാര്‍ട്ടി ആസ്ഥാനത്ത് ബിജെപി നേതാക്കള്‍ക്കൊപ്പമാണ് പ്രധാനമന്ത്രി മാധ്യമങ്ങളെ കണ്ടത്. ശുചിത്വഭാരതം എന്നത് ഇന്ത്യയിലെ ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു
എല്ലാ മേഖലകളില്‍ നിന്നും സഹകരണമുണ്ടാകണം. ശുചിത്വ ഇന്ത്യയെ പറ്റിയുള്ള നിരവധി ലേഖനങ്ങള്‍ ഞാന്‍ വായിച്ചിരുന്നു. സാമൂഹിക മാധ്യങ്ങളില്‍ ആരോഗ്യപരമായ നിരവധി അഭിപ്രായങ്ങള്‍ കണ്ടു. മാധ്യങ്ങള്‍ക്ക് ഒരു പദ്ധതിയില്‍ എത്രമാത്രം പങ്കാളിയാകാമെന്നതിന്റെ മികച്ച ഉദാഹരണമായിരുന്നു ശുചിത്വ ഇന്ത്യ പദ്ധതി.
മാധ്യമങ്ങളുമായി സൗഹൃദപരമായ ബന്ധമാണുള്ളതെന്നും ആ ബന്ധം കൂടുതല്‍ ആഴമുള്ളതാക്കി മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള പരിശ്രമത്തിലാണു താനെന്നും മോദി പറഞ്ഞു.
ബിജെപി ആസ്ഥാനത്ത് മാധ്യപ്രവര്‍ത്തകര്‍ക്ക് വേണ്ടി ഒരുക്കിയ ദീപാവലി കൂട്ടായ്മയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, ബിജെപി അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയവും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: